ഊരാളുങ്കലിനെ തള്ളി മന്ത്രി റിയാസ്; 'അന്വേഷണ റിപോര്‍ട്ട് ലഭിച്ചശേഷം മതി നിര്‍മാണം'
പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. അതേസമയം, പാലത്തിന്റെ തകർന്ന് വീണ ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങിയേക്കും.

കോഴിക്കോട്: തകര്‍ന്ന കൂളിമാട് പാലം പുനര്‍ നിര്‍മ്മിക്കാനുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുടെ നീക്കത്തിന് തടയിട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പാലം തകര്‍ന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപോര്‍ട്ട് ലഭിച്ചശേഷം മാത്രം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. അതേസമയം, പാലത്തിന്റെ തകർന്ന് വീണ ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങിയേക്കും. പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യമുൾപ്പെടെ അന്വേഷണ വിധേയമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.
പാലത്തിന്റെ പ്രധാന മൂന്ന് ബീമുകൾ തകർന്ന് വീണ് പത്ത് ദിവസമാകുമ്പോഴും അപകട കാരണത്തെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് വിജിലൻസ് സംഘത്തിന് വ്യക്തതയില്ലെന്നാണ് റിപോർട്ടുകൾ. ഹൈഡ്രോളിക് ജാക്കിക്ക് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് ആദ്യഘട്ടത്തിൽ നൽകിയ വിശദീകരണം. സ്ഥലത്ത് ഒരുതവണ കൂടി പരിശോധന നടത്തിയശേഷം അപകടം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്തുമെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്.
RELATED STORIES
സഞ്ജുവിന് ഹാര്‍ദ്ദിക്കിന്റെ ടീമില്‍ സ്ഥാനമില്ല; ട്വിറ്ററില്‍ രോഷം
26 Jun 2022 6:13 PM GMTഉമ്രാന് അരങ്ങേറ്റം; അയര്‍ലന്റിനെതിരേ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു
26 Jun 2022 6:02 PM GMTമിഥാലിയുടെ റെക്കോഡ് മറികടന്ന് ഹര്‍മ്മന്‍പ്രീത് കൗര്‍
26 Jun 2022 12:32 PM GMTബുംറ ടെസ്റ്റ് ക്യാപ്റ്റന്‍; കപിലിന് ശേഷം ഈ റെക്കോഡ് ബുംറയ്ക്ക് സ്വന്തം
26 Jun 2022 11:55 AM GMTരോഹിത്ത് ശര്‍മ്മയ്ക്ക് കൊവിഡ്
26 Jun 2022 11:22 AM GMTട്വന്റി-20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഡികെയും ഇഷാന് കിഷനും
22 Jun 2022 11:38 AM GMT