Sub Lead

തബ് ലീഗ് സമ്മേളനം: 2,550 വിദേശികളെ കേന്ദ്രം കരിമ്പട്ടികയില്‍ പെടുത്തി

ടൂറിസ്റ്റ് വിസയിലാണ് തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ എത്തിയതെന്നും മതചടങ്ങ് പോലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം

തബ് ലീഗ് സമ്മേളനം: 2,550 വിദേശികളെ കേന്ദ്രം കരിമ്പട്ടികയില്‍ പെടുത്തി
X

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 2,550 വിദേശികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തി. ഇവര്‍ക്ക് 10 വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നേരത്തേ, കൊവിഡ് ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചെന്നാരോപിച്ച് ഇന്ത്യയിലെ തബ്‌ലീഗ് ജമാഅത്ത് മേധാവി മൗലാനാ സഅദിനും മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരേ കേസെടുത്തിരുന്നു. നാല് അമേരിക്കന്‍ പൗരന്‍മാരും ഒമ്പതു ബ്രിട്ടീഷ് പൗരന്‍മാരും ആറ് ചൈനീസ് വംശജരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് വിലക്കേര്‍പ്പെടുത്തിയത്.

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 960 വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ വിസ റദ്ദാക്കുകയും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി. ടൂറിസ്റ്റ് വിസയിലാണ് തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ എത്തിയതെന്നും മതചടങ്ങ് പോലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. തുടര്‍ന്നാണ് ഫോറിനേഴ്‌സ് ആക്റ്റ്, ദുരന്ത നിവാരണ നിയമം എന്നിവ ഉപയോഗിച്ച് വിലക്കേര്‍പ്പെടുത്തിയത്.




Next Story

RELATED STORIES

Share it