Sub Lead

വ്യാജ ഏറ്റുമുട്ടലില്‍ മാവോവാദികളെ കൊന്നൊടുക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് മുല്ലപ്പള്ളി

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആറ് ഏറ്റുമുട്ടലുകളിലായി ഏഴു പേരെയാണ് കൊന്നൊടുക്കിയത്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണിത്.

വ്യാജ ഏറ്റുമുട്ടലില്‍ മാവോവാദികളെ കൊന്നൊടുക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: മാവോവാദികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാവോവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതാണ് ഒരു പരിഷ്‌കൃത സമൂഹം ചെയ്യേണ്ടത്. 1948ല്‍ കല്‍ക്കട്ട തീസിസിന്റെ അടിസ്ഥാനത്തില്‍ നെഹ്‌റു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗറില്ലാ സമരം നടത്തിയ ചരിത്രമുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാവോവാദികള്‍ ഇറങ്ങിയിരിക്കുന്നു എന്ന മട്ടിലാണ് അവരെ ഇപ്പോള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ഇത് അങ്ങേയറ്റം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആറ് ഏറ്റുമുട്ടലുകളിലായി ഏഴു പേരെയാണ് കൊന്നൊടുക്കിയത്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണിത്. പണ്ട് കമ്യൂണിസ്റ്റുകള്‍ പാടിക്കൊണ്ടിരുന്ന ഉന്‍മൂലന സിദ്ധാന്തമാണ് ആധുനികയുഗത്തില്‍ പിണറായി സര്‍ക്കാര്‍ തണ്ടര്‍ ബോള്‍ട്ടിനെ ഉപയോഗിച്ച് നടപ്പാക്കുന്നത്. ഇത് കാടത്തത്തിലേക്കുള്ള മടക്കമാണ്. സിപിഐ വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കാതെ ശക്തമായി രംഗത്തുവരണം. പിണറായിയോടുള്ള ഭക്തിയും പേടിയും ഇക്കാര്യത്തിലെങ്കിലും സിപിഐ മാറ്റിവയ്ക്കണം. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ 2016 നവംബറിലാണ് മലപ്പുറം ജില്ലയിലെ കരുളായി വനത്തില്‍ കുപ്പുദേവരാജിനെയും കാവേരി എ അജിതയെയും ഏറ്റുട്ടലിലൂടെ കൊലപ്പെടുത്തിയത്. 2019 മാര്‍ച്ചില്‍ ലക്കിടിയില്‍ സിപി ജലീലിനെ കൊന്നു. അഗളിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കു ഏറ്റുമുട്ടലില്‍ നാലുപേരെയാണു കൊന്നതെന്നും അദ്ദേഹം പറഞ്ഞു.



Next Story

RELATED STORIES

Share it