Sub Lead

ശര്‍മിഷ്ഠ പനോലിക്കെതിരെ പരാതി നല്‍കിയ യുവാവിനെ കാണാതായി

ശര്‍മിഷ്ഠ പനോലിക്കെതിരെ പരാതി നല്‍കിയ യുവാവിനെ കാണാതായി
X

കൊല്‍ക്കത്ത: ഓപ്പറേഷന്‍ സിന്ദൂറിന്റെ മറവില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മോശമാക്കി ചിത്രീകരിച്ച ഇന്‍സ്റ്റഗ്രാം ഇന്‍ഫ് ളുവന്‍സര്‍ ശര്‍മിഷ്ഠ പനോലിക്കെതിരേ പരാതി കൊടുത്ത യുവാവിനെ കാണാതായതായി പരാതി. കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റാഷിദി ഫൗണ്ടേഷന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വജാഹത്ത് ഖാനെയാണ് കാണാതായിരിക്കുന്നത്. ഖാന്‍ നല്‍കിയ പരാതിയിലാണ് മേയ് 30ന് ശര്‍മിഷ്ഠ പനോലിയെ കൊല്‍ക്കത്ത പോലിസ് ഹരിയാനയില്‍ നിന്നും പിടികൂടിയത്. അതിന് പിന്നാലെ വിവിധ ഹിന്ദുത്വ സംഘടനകള്‍ വജാഹത്ത് ഖാനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി വധഭീഷണി കോളുകളാണ് വജാഹത്തിനും കുടുംബത്തിനും ലഭിച്ചത്.

ശര്‍മിഷ്ഠയുടെ അറസ്‌റ്റോടെ ഹിന്ദുത്വര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വജാഹത്ത് ഖാനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഹിന്ദുമതത്തെ മോശമായി ചിത്രീകരിക്കാന്‍ ഖാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ശ്രീരാം സ്വാഭിമാന്‍ പരിഷത്ത് എന്ന ഹിന്ദുത്വ സംഘടന ജൂണ്‍ രണ്ടിന് കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വിനീത് ജിന്‍ഡാല്‍ എന്ന ഹിന്ദുത്വന്റെ പരാതിയില്‍ ഡല്‍ഹി പോലിസും കേസെടുത്തു. അതിന് പിന്നാലെ അസം പോലിസും കേസെടുത്തു. വജാഹത്ത് ഖാനെ പിടിക്കാന്‍ പോലിസ് സംഘത്തെ കൊല്‍ക്കത്തയിലേക്ക് അയച്ചതായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it