Sub Lead

ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ് ലിം പെണ്‍കുട്ടികള്‍ക്കെതിരേ വിദ്വേഷ പ്രചാരണം; പ്രതികളിലൊരാള്‍ മലയാളി പെണ്‍കുട്ടിയും

ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ് ലിം പെണ്‍കുട്ടികള്‍ക്കെതിരേ വിദ്വേഷ പ്രചാരണം; പ്രതികളിലൊരാള്‍ മലയാളി പെണ്‍കുട്ടിയും
X

ന്യൂഡല്‍ഹി: ക്ലബ് ഹൗസ് ആപ്പിലൂടെ മുസ് ലിം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ പ്രതികളിലൊരാള്‍ മലയാളി പെണ്‍കുട്ടിയെന്ന് ഡല്‍ഹി പോലിസ്. പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തേക്കും. കേസില്‍ പോലിസ് തിരിച്ചറിഞ്ഞ ആറ് പേരില്‍ ഒരാള്‍ മലയാളി പെണ്‍കുട്ടിയാണ്. കോഴിക്കോട് സ്വദേശിനിയാണ് പെണ്‍കുട്ടിയെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പോലിസ് സൈബര്‍ സെല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ലക്‌നൗ സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലിസിനു നോട്ടിസ് നല്‍കിയിരുന്നു. സമാനമായ മറ്റൊരു കേസില്‍ മുംബൈ പോലിസ് മൂന്ന് യുവാക്കളെ ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ് ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മുസ് ലിം പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ക്ലബ് ഹൗസ് ചര്‍ച്ചയിലെ ഉള്ളടക്കം.'മുസ് ലിം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് ഏഴ് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് തുല്ല്യം, ഞങ്ങള്‍ ആര്‍എസ്എസ് അനുഭാവികള്‍, മുസ് ലിം പെണ്‍കുട്ടികളെ പരിവര്‍ത്തനം ചെയ്യും'. ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഹിന്ദുത്വ അനുഭാവികളായ യുവാക്കള്‍ പറഞ്ഞു.

മുസ് ലിം പെണ്‍കുട്ടികള്‍ക്കെതിരായ വംശീയ ആക്രമണത്തിനുള്ള ആക്രോശം 'ജയ് ശ്രീരാം' വിളികളോടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്വാഗതം ചെയ്തത്. മുസ് ലിം പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മോശം പരാമര്‍ശങ്ങളും ചര്‍ച്ചയില്‍ ഉണ്ടായി. യുവതികള്‍ ഉള്‍പ്പടെ ഇത്തരം ചര്‍ച്ചകളെ പ്രോല്‍സാഹിപ്പിക്കുന്നതും കേള്‍ക്കാം.

Next Story

RELATED STORIES

Share it