Sub Lead

ഗീതാ പാരായണ പരിപാടി നടക്കുന്ന മൈതാനത്ത് ചിക്കന്‍ പഫ്‌സ് വിറ്റെന്ന്; മുസ്‌ലിം കച്ചവടക്കാരനെതിരേ ആക്രമണം

ഗീതാ പാരായണ പരിപാടി നടക്കുന്ന മൈതാനത്ത് ചിക്കന്‍ പഫ്‌സ് വിറ്റെന്ന്; മുസ്‌ലിം കച്ചവടക്കാരനെതിരേ ആക്രമണം
X

കൊല്‍ക്കത്ത: ഗീതാ പാരായണ പരിപാടി നടക്കുന്ന മൈതാനത്ത് ചിക്കന്‍ പഫ്‌സ് വിറ്റെന്ന് ആരോപിച്ച് മുസ്‌ലിം കച്ചവടക്കാരനെതിരെ ആക്രമണം. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ഡിസംബര്‍ ഏഴിനാണ് സംഭവം. കഴിഞ്ഞ 20 വര്‍ഷമായി കൊല്‍ക്കത്തയില്‍ തെരുവുകച്ചവടം നടത്തുന്ന ഹൂഗ്ലി ജില്ലയിലെ അരംബാഗ് സ്വദേശിയായ ഷെയ്ഖ് റെസാലാണ് ആക്രമണത്തിന് ഇരയായത്. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ഒരു ബേക്കറിയില്‍ നിന്നും പഫ്‌സ് വാങ്ങിയാണ് റെസാല്‍ വില്‍പ്പന നടത്തിയിരുന്നത്. '' ചിക്കന്‍ പഫ്‌സ് ഉണ്ടോയെന്ന് അവര്‍ ചോദിച്ചു. പെട്ടിയില്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആക്രമിച്ചു. അവര്‍ എന്റെ പേര് ചോദിച്ചു. പേര് കേട്ടപ്പോള്‍ ആക്രമണം ശക്തമായി. എന്നെ കൊണ്ട് അവര്‍ ഏത്തമിടീപ്പിച്ചു. ഏകദേശം 3,000 രൂപയുടെ ഭക്ഷണം നശിപ്പിച്ചു. അത് എന്റെ ഒരാഴ്ചയിലെ വരുമാനമാണ്.''-റെസാല്‍ പറഞ്ഞു.

''ചില ദിവസങ്ങളില്‍ മൈതാനത്ത് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ഉണ്ടാവും. ചിലപ്പോള്‍ രാഷ്ട്രീയ പരിപാടികളുണ്ടാവും. അപ്പോഴെല്ലാം ഞാന്‍ അവിടെ പോവാറുണ്ട്. ബാക്കിയുള്ള സമയങ്ങളില്‍ തെരുവില്‍ നടന്ന് വില്‍ക്കും.''-അദ്ദേഹം പറഞ്ഞു. താന്‍ മാത്രമല്ല അക്രമത്തിന് ഇരയായതെന്നും തോപ്‌സിയ സ്വദേശിയായ ഷെയ്ഖ്് സലാഹുദ്ദീന്‍ അടക്കം നിരവധി പേര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Next Story

RELATED STORIES

Share it