Sub Lead

ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണ പരാതി: ബിനോയ് കോടിയേരി മൂന്നുദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലിസ്

മുംബൈ ഓഷിവാര പോലിസാണ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.

ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണ പരാതി:  ബിനോയ് കോടിയേരി മൂന്നുദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലിസ്
X

കോഴിക്കോട്: ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ ലൈംഗിക ചൂഷണപരാതിയില്‍ മൂന്നു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് നിര്‍ദേശം.മുംബൈ ഓഷിവാര പോലിസാണ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.

യുവതിയുടെ പരാതിയില്‍ മുംബൈ പോലിസ് തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലിസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും കോള്‍ റെക്കോര്‍ഡുകളുമാണ് ഇതില്‍ പ്രധാനം.കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ട്.

ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി നേരത്തെ അവകാശപ്പെട്ടിരുന്നു. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയ്ക്ക് പോലിസ് ഒരുങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.അതിനിടെ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.

അതിനിടെ, മുംബൈ പോലിസ് ബിനോയിക്കെതിരേ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റിനും സാധ്യതയുണ്ട്. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തല്‍ തുടുരകയാണ്.

അതേസമയം, ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയെക്കുറിച്ച് അറിയില്ലെന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വാദം തെറ്റെന്ന് തെളിഞ്ഞിട്ടുണ്ട്. ബിനോയ് വിവാഹ വാഗ്ദാനം നനല്‍കി വഞ്ചിച്ചുവെന്ന പരാതിയുമായി യുവതി നേരത്തെ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.

ബിനോയിക്കെതിരായ യുവതിയുടെ പരാതിയില്‍ ഈ മാസം 13നാണ് മുംബൈ പോലിസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രണ്ടു മാസം മുന്‍പ് സിപിഎം കേന്ദ്ര നേതാക്കള്‍ക്ക് യുവതി പരാതി നല്‍കിയിരുന്നുെവന്നാണ് സൂചന. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

Next Story

RELATED STORIES

Share it