Sub Lead

ബാലന്‍ ക്ഷേത്രത്തില്‍ കയറി വിഗ്രഹംതൊട്ടു; ദളിത് കുടുംബത്തിന് 60,000 രൂപ പിഴ, ഗ്രാമത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക്

കൊപ്പലിലെ മാലൂര്‍ താലൂക്കിലുള്ള ഹുല്ലറഹള്ളി ഗ്രാമത്തില്‍ ഘോഷയാത്രയ്ക്ക് കൊണ്ടുപോകാന്‍ തയാറാക്കി വച്ച വിഗ്രഹത്തില്‍ ബാലന്‍ സ്പര്‍ശിച്ചെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്.

ബാലന്‍ ക്ഷേത്രത്തില്‍ കയറി വിഗ്രഹംതൊട്ടു; ദളിത് കുടുംബത്തിന് 60,000 രൂപ പിഴ, ഗ്രാമത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക്
X

ബംഗളൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ബാലന്‍ ക്ഷേത്രത്തില്‍ കയറി വിഗ്രഹത്തില്‍ തൊട്ടുവെന്നാരോപിച്ച് ദലിത് കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തി. കൊപ്പലിലെ മാലൂര്‍ താലൂക്കിലുള്ള ഹുല്ലറഹള്ളി ഗ്രാമത്തില്‍ ഘോഷയാത്രയ്ക്ക് കൊണ്ടുപോകാന്‍ തയാറാക്കി വച്ച വിഗ്രഹത്തില്‍ ബാലന്‍ സ്പര്‍ശിച്ചെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്.

മൂന്ന് ദിവസം മുന്‍പ് ക്ഷേത്രത്തില്‍ നടന്ന ആഘോഷത്തിനിടെ കുട്ടി വിഗ്രഹത്തില്‍ തൊട്ടു തലയില്‍ ചുമക്കാന്‍ ശ്രമിച്ചിരുന്നു. ഇതുകണ്ട ഗ്രാമവാസികള്‍ കുട്ടിയെ അടിച്ചോടിക്കുകയും കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തുകയുമായിരുന്നു.

പിഴ അടയ്ക്കുന്നതുവരെ ഗ്രാമത്തില്‍ പ്രവേശിക്കരുതെന്നു കുട്ടിയുടെ മാതാപിതാക്കളോടു ഗ്രാമത്തലവന്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് പല ഭാഗത്ത് നിന്നു ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ല.

Next Story

RELATED STORIES

Share it