Sub Lead

കളമശ്ശേരി സ്‌ഫോടനം: കാസയുടെ പങ്ക് അന്വേഷിക്കണം; വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കൂട്ടുനിന്നവര്‍ക്കെതിരേയും നടപടിയെടുക്കണം-സോളിഡാരിറ്റി

കളമശ്ശേരി സ്‌ഫോടനം: കാസയുടെ പങ്ക് അന്വേഷിക്കണം; വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കൂട്ടുനിന്നവര്‍ക്കെതിരേയും നടപടിയെടുക്കണം-സോളിഡാരിറ്റി
X
കോഴിക്കോട്: കൊച്ചി കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തെ മുന്‍നിര്‍ത്തി മുസ്‌ലിം സമുദായത്തെ പ്രതിചേര്‍ത്ത് വിദ്വേഷ പ്രചാരണം നടത്താന്‍ സംഘപരിവാര്‍ സംഘടനകള്‍, നേതാക്കള്‍, മുഖ്യധാരാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവര്‍ക്ക് ധൈര്യം പകരുന്നത് സമാന വിഷയങ്ങളില്‍ നിരന്തരം പരാതിപ്പെട്ടിട്ടും നിയമ നടപടികള്‍ സ്വീകരിക്കാത്ത ഭരണകൂട അനാസ്ഥയാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ്. കേരളത്തില്‍ ശക്തിയാര്‍ജിച്ചുവരുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമങ്ങളെ ഭീകരവല്‍ക്കരിച്ച് മുസ്‌ലിം സമുദായത്തെ വേട്ടയാടാന്‍ ശ്രമിച്ച വ്യക്തികളെയും സംഘടനകളെയും തുറന്നു കാട്ടുന്നതായിരുന്നു ഇന്നലത്തെ സംഭവം. സംഘപരിവാര്‍ നിര്‍മിച്ചെടുത്ത തീവ്ര ദേശീയതയാണ് കളമശ്ശേരി സ്‌ഫോടനത്തിന്റെ പ്രതി. മുസ് ലിംകളെയും കേരളാ സര്‍ക്കാറിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തി സംഘപരിവാര്‍ തുടങ്ങിയ വലിയ വിദ്വേഷ കാംപയിനാണ് മാര്‍ട്ടിന്റെ കീഴടങ്ങലോടെ തിരിഞ്ഞുകൊത്തിയത്. സ്‌ഫോടനത്തിന് പിന്നില്‍ കാസയുടെ പങ്ക് കൂടി അന്വേഷണ വിധേയമാക്കണം.

വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കിയ കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ദേശീയ സെക്രട്ടറി അനില്‍ ആന്റണി, സന്ദീപ് വാര്യര്‍, ഹിന്ദു ഐക്യവേദി നേതാക്കളായ ആര്‍ വി ബാബു, ശശികല, വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കൂട്ടുനിന്ന മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങള്‍, സംഘപരിവാര്‍ അനുകൂല സംഘടനയായ കാസ, ഓണ്‍ലൈന്‍ ചാനലുകളായ ദ ന്യൂ ഇന്ത്യന്‍, മറുനാടന്‍ മലയാളി, കര്‍മ ന്യൂസ് തുടങ്ങി വ്യാജ പ്രചാരണം നടത്തി സാമുദായിക ധ്രുവീകരണം നടത്തിയ മുഴുവന്‍ ആളുകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ കേരളാ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. എല്ലാ വിശദ വിവരങ്ങളും അടങ്ങിയ പരാതി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കും.

ദേശവ്യാപകമായി ഉയര്‍ന്നു വരുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യം സംഘപരിവാറിനെ എത്രത്തോളം അലോസരപ്പെടുത്തുന്നു എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു കളമേശ്ശരി സംഭവവുമായി ബന്ധപ്പെട്ട് നടന്ന വിദ്വേഷ പ്രചാരണം. ഭീകരവംശീയ ആശയങ്ങളായ സയണിസവും ഹിന്ദുത്വവും ഒരേ തൂവല്‍ പക്ഷികളാണെന്നും വംശീയ വ്യാജ പ്രചാരണങ്ങളിലൂടെ ഇസ്‌ലാമോഫോബിയ വളര്‍ത്തി സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കുന്ന ഇവ രണ്ടിനെയും ഒരേ പോലെ തുറന്നെതിര്‍ക്കണമെന്ന സോളിഡാരിറ്റിയുടെ കാംപയിന്‍ സന്ദേശത്തെ എല്ലാവരും ഏറ്റെടുക്കേണ്ട ആവശ്യകതയിലേക്കാണ് കളമശ്ശേരി സ്‌ഫോടനവും വ്യാജ പ്രചാരണങ്ങളും വിരല്‍ ചൂണ്ടുന്നതെന്നും സി ടി സുഹൈബ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, മലപ്പുറം ജില്ലാ പ്രസിഡന്റ് കെ പി അജ്മല്‍, സെക്രട്ടറി സാബിക് വെട്ടം സംബന്ധിച്ചു.

Next Story

RELATED STORIES

Share it