Sub Lead

ഗസയില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു

ഗസയില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു
X

ഗസ സിറ്റി: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഗസയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ ഇസ്രായേല്‍ പിന്‍വലിക്കുന്നതായി റിപോര്‍ട്ട്. ജോര്‍ദാനില്‍നിന്നും സിറിയയില്‍നിന്നുമുള്ള സായുധ സംഘടനകളുടെ വരവിനെ കുറിച്ചും ഹിസ്ബുല്ലയുടെ പോരാട്ടത്തിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും ആശങ്കകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തത്തിലാണിത്. ഇസ്രായേലിന്റെ വടക്കന്‍, കിഴക്കന്‍ അതിര്‍ത്തികള്‍ ശക്തിപ്പെടുത്തുക എന്നതാണ് ഈ പുനര്‍വിന്യാസത്തിന്റെ ലക്ഷ്യമെന്ന് ഇസ്രായേലി പത്രമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.

സായുധ വിഭാഗങ്ങളുടെ വരവ് തടയുന്നതിനായി, ജോര്‍ദാനുമായും സിറിയയുമായും ഉള്ള അതിര്‍ത്തികളില്‍ ഇസ്രായേല്‍ സൈന്യം തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തിയതായി റിപോര്‍ട്ടുണ്ട്. ഈ പുനര്‍വിന്യാസത്തിന്റെ ഭാഗമായി, ഗസയിലെ സൈനികരുടെ എണ്ണം കുറയ്ക്കുകയാണ്.

'ഇറാനെ ആക്രമിക്കുന്നതിന് മുമ്പ് ഗസയില്‍ വിന്യസിച്ചിരുന്ന സൈനികരുടെ എണ്ണത്തില്‍ പകുതിയില്‍ താഴെ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ ഉണ്ടാകൂ' എന്ന് ഹാരെറ്റ്‌സ് പറയുന്നു.

ഇറാന്റെ പ്രാദേശിക പ്രതിനിധികള്‍ സംഘര്‍ഷത്തില്‍ അവരെ സഹായിച്ചേക്കാമെന്ന ആശങ്കയില്‍നിന്നാണ് സേനയെ മാറ്റാനുള്ള തീരുമാനം ഉണ്ടായതെന്ന് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഇറാനിലാണ് ഇസ്രായേല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Next Story

RELATED STORIES

Share it