ഹമാസ് ആക്രമണം ശൂന്യതയില്‍നിന്നുണ്ടായതല്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; രാജി ആവശ്യവുമായി ഇസ്രായേല്‍
ഫലസ്തീന് ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഗുട്ടെറസ് പറഞ്ഞു. ആ ആക്രമണത്തിന്റെ പേരില്‍ ഫലസ്തീന് ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതും ന്യായീകരിക്കാനാവില്ല. ഇസ്രായേല്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഗസയില്‍ കാണുന്നത്. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. ഒരുകാര്യം വ്യക്തമായി പറയാന്‍ ഉദ്ദേശിക്കുന്നു; 'സായുധപോരാട്ടത്തില്‍ അന്താരാഷ്ട്ര മാനുഷികനിയമത്തിനു മുന്നില്‍ ഒരു കക്ഷിയും അതീതരല്ലെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഗുട്ടെറസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ അംബാസഡര്‍ ഗിലഡ് എര്‍ദാന്‍ രംഗത്തെത്തിയത്. ഇസ്രായേല്‍ ജനതയ്ക്ക് നേരെ നടത്തിയ ഭീകര പ്രവര്‍ത്തനത്തെ ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ലെന്നും ഗുട്ടെറസ് ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
RELATED STORIES
കെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMTഎല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേര്‍ക്ക് ...
27 April 2024 9:03 AM GMTകേരളത്തിൽ 71.16 ശതമാനം പോളിങ്; മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ്...
27 April 2024 8:56 AM GMTമൂന്നാറിൽ ജനവാസമേഖലയിൽ ഇറങ്ങിയത് മൂന്ന് കടുവകൾ
27 April 2024 8:55 AM GMTകടനാട് വോട്ട് ചെയ്തത് 715 പേർ, വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 719...
27 April 2024 8:54 AM GMT