Sub Lead

ഇന്ത്യയില്‍ 'സലാം' പറയല്‍ നിയമവിരുദ്ധമാണോ? കോടതിയോട് ഖാലിദ് സെയ്ഫി

'താന്‍ എപ്പോഴും തന്റെ സുഹൃത്തുക്കളെ സലാം കൊണ്ടാണ് അഭിവാദ്യം ചെയ്യുന്നത്'. ഇത് നിയമവിരുദ്ധമാണെങ്കില്‍ അത് നിര്‍ത്തേണ്ടിവരുമെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ സലാം പറയല്‍ നിയമവിരുദ്ധമാണോ? കോടതിയോട് ഖാലിദ് സെയ്ഫി
X

ന്യൂഡല്‍ഹി: അസ്സലാമു അലൈക്കും എന്ന ഇസ്‌ലാമിക അഭിവാദന രീതിയില്‍ ആരെങ്കിലും അഭിവാദ്യം ചെയ്യുകയാണെങ്കില്‍ അതു നിയമവിരുദ്ധമാണോയെന്ന് ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഖാലിദ് സെയ്ഫി. വിചാരണക്കിടെ, ഡല്‍ഹി കോടതിക്കു മുമ്പാകെ ഖാലിദ് സെയ്ഫി ഈ ചോദ്യമുന്നയിച്ചത്.

'താന്‍ എപ്പോഴും തന്റെ സുഹൃത്തുക്കളെ സലാം കൊണ്ടാണ് അഭിവാദ്യം ചെയ്യുന്നത്'. ഇത് നിയമവിരുദ്ധമാണെങ്കില്‍ അത് നിര്‍ത്തേണ്ടിവരുമെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ 2020 ഫെബ്രുവരി മുതല്‍ യുഎപിഎ പ്രകാരം ജയിലില്‍ കഴിയുന്ന സെയ്ഫി, ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായ ഷര്‍ജീല്‍ ഇമാമുമായി ബന്ധപ്പെട്ട മറ്റൊരു കേസിലെ വാദത്തെ പരാമര്‍ശിച്ചാണ് ഈ പരാമര്‍ശം നടത്തിയത്.

ഈയിടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ ഷര്‍ജീല്‍ ഇമാമിനെതിരേ 'സലാം' പറയലിനെ ഒരു കുറ്റകൃത്യമെന്ന നിലയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് കോടതിയില്‍ ഉന്നയിച്ചിരുന്നു.

'ഇത് നിയമമാണോ അതോ പ്രോസിക്യൂഷന്‍ ടീമിന്റെ അനുമാനമാണോ? സൈഫി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിനോട് ചോദിച്ചു. ഇത് പ്രോസിക്യൂഷന്റെ വാദമാണെന്നും കോടതിയുടെ വാക്കല്ലെന്നും ജഡ്ജി വ്യക്തമാക്കി.


തനിക്ക് ജാമ്യം ലഭിക്കുമ്പോള്‍ ഡല്‍ഹി കലാപത്തില്‍ കുറ്റപത്രത്തിനായി 2 ദശലക്ഷം പേപ്പറുകള്‍ പാഴാക്കിയതിന് ഡല്‍ഹി പോലിസിനെതിരെ ദേശീയ ഹരിത െ്രെടബ്യൂണലിനെ സമീപിക്കുമെന്നും


യുണൈറ്റഡ് എഗെയിന്‍സ്റ്റ് ഹേറ്റ് എന്ന സിവില്‍ സൊസൈറ്റി ഗ്രൂപ്പിന്റെ സ്ഥാപക അംഗമായ സൈഫി പറഞ്ഞു.


2020 ഫെബ്രുവരിയില്‍ ദേശീയ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വലിയ തോതിലുള്ള വര്‍ഗീയ അക്രമങ്ങള്‍ ഉണ്ടാവുകയും 50ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്.




Next Story

RELATED STORIES

Share it