Sub Lead

രണ്ട് മാസത്തിനുള്ളില്‍ എണ്ണ ശുദ്ധീകരണ ശേഷിയുടെ ഭൂരിഭാഗവും പുനഃസ്ഥാപിക്കുമെന്ന് ഇറാന്‍

രണ്ട് മാസത്തിനുള്ളില്‍ എണ്ണ ശുദ്ധീകരണ ശേഷിയുടെ ഭൂരിഭാഗവും പുനഃസ്ഥാപിക്കുമെന്ന് ഇറാന്‍
X

തെഹ്‌റാന്‍: രണ്ട് മാസത്തിനുള്ളില്‍ തങ്ങളുടെ എണ്ണ ശുദ്ധീകരണ ശേഷിയുടെ ഭൂരിഭാഗവും പുനഃസ്ഥാപിക്കുമെന്ന് ഇറാന്‍ അറിയിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ യുദ്ധത്തില്‍ തകര്‍ന്ന തങ്ങളുടെ എണ്ണ ശുദ്ധീകരണ, വിതരണ സൗകര്യങ്ങള്‍ മുമ്പത്തെ ശേഷിയുടെ 70 മുതല്‍ 80 ശതമാനം വരെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് ക്രൂഡ് ഓയില്‍ ഉപമന്ത്രി മുഹമ്മദ് സാദെഗ് അസിമിഫാര്‍ പറഞ്ഞു.

ഇറാന്റെ ശുദ്ധീകരണശാലകള്‍, ട്രാന്‍സ്മിഷന്‍ ലൈനുകള്‍, എണ്ണ ഡിപ്പോകള്‍, വിമാന ഇന്ധനം നിറയ്ക്കല്‍ സൗകര്യങ്ങള്‍ എന്നിവ 'രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആവര്‍ത്തിച്ച് ആക്രമിക്കപ്പെട്ടു' എന്ന് എസ്എന്‍എന്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിച്ച അസിമിഫാര്‍ പറഞ്ഞു.

ലാവന്‍ ദ്വീപിലെ ഒരു ശുദ്ധീകരണശാല ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും കേടായ ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനും ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് അസിമിഫാര്‍ പറഞ്ഞു.

അടുത്ത 10 ദിവസത്തിനുള്ളില്‍ ശുദ്ധീകരണശാലയുടെ ഒരു ഭാഗത്ത് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it