Sub Lead

അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലാകും: വ്യോമയാന സെക്രട്ടറി

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നുമുള്ള രാജ്യാന്തര യാത്രാവിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്

അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലാകും: വ്യോമയാന സെക്രട്ടറി
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിയെന്ന് വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബന്‍സാല്‍. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നുമുള്ള രാജ്യാന്തര യാത്രാവിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം പല ഘട്ടങ്ങളിലായി നീട്ടി. പ്രവാസികളെ തിരികെയെത്തിക്കാനും മരുന്നും മറ്റ് ചരക്കുകളും എത്തിക്കാനും മാത്രമാണ് ഡിജിസിയുടെ അനുമതിയോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ നടന്നിരുന്നത്. പിന്നീട് ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിയിരുന്നില്ല.കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാറുണ്ടാക്കി അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഇന്ത്യക്ക് 25 രാജ്യങ്ങളുമായാണ് ഇപ്പോള്‍ എയര്‍ ബബിള്‍ കരാറുള്ളത്. രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ സാധാരണഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം മെയ്മാസത്തിലാണ് സര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.33 ശതമാനം വരെ സര്‍വീസ് നടത്താന്‍ എയര്‍ലൈനുകള്‍ക്ക് ആദ്യം അനുമതി നല്‍കി. കഴിഞ്ഞ വര്‍ഷം ഡിസംബറോടെ ആ പരിധി 80 ശതമാനമായി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യം ഈ വര്‍ഷം ജൂണില്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി.

Next Story

RELATED STORIES

Share it