Sub Lead

സാപോറീഷ്യയ്ക്ക് സമീപം സ്‌ഫോടനമുണ്ടായെന്ന് ആണവോര്‍ജ ഏജന്‍സി; നിഷേധിച്ച് റഷ്യ

സാപോറീഷ്യയ്ക്ക് സമീപം സ്‌ഫോടനമുണ്ടായെന്ന് ആണവോര്‍ജ ഏജന്‍സി; നിഷേധിച്ച് റഷ്യ
X

കീവ്: യുക്രെയ്‌നിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള സാപോറീഷ്യ ആണവ നിലയത്തിന് സമീപം നിരന്തരം ശക്തമായ സ്‌ഫോടനങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). ആണവനിലയത്തിന്റെ ജനലുകളെ പ്രകമ്പനം കൊള്ളിച്ച് ബുധനാഴ്ച മാത്രം എട്ട് സ്‌ഫോടനങ്ങളുണ്ടായതായി ഐഎഇഎ തലവന്‍ റാഫേല്‍ ഗ്രോസി പറഞ്ഞു.

ആണവനിലയത്തിന് ചുറ്റും സുരക്ഷാ മേഖല വേണം. യുക്രെയ്ന്‍ സന്ദര്‍ശിച്ചശേഷമാണ് പ്ലാന്റിന് സമീപം സ്‌ഫോടനങ്ങള്‍ പതിവായി റിപോര്‍ട്ട് ചെയ്യുന്നതായി അദ്ദേഹം പറഞ്ഞത്. അതേസമയം, ആണവോര്‍ജ ഏജന്‍സിയുടെ റിപോര്‍ട്ടിനെ തള്ളി റഷ്യ രംഗത്തെത്തി. ഇത് ഊഹാപോഹം മാത്രമാണെന്നാണ് റഷ്യയുടെ പ്രതികരണം.

ഗ്രോസിയുടെ അഭിപ്രായങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റഷ്യയിലെ ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ റോസെനെര്‍ഗോട്ടം മേധാവിയുടെ ഉപദേശകനായ റെനാറ്റ് കര്‍ച്ച പറഞ്ഞു. 'ഇത് ഒരു പ്രകോപനമായി മാത്രമേ എനിക്ക് വിശേഷിപ്പിക്കാനാവൂ. അത്തരം വിവരങ്ങള്‍ നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ അത് പരിശോധിച്ച് കിംവദന്തികളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് സ്ഥാപിക്കേണ്ടതുണ്ട്- റഷ്യയുടെ ടാസ് വാര്‍ത്താ ഏജന്‍സി കര്‍ച്ചയെ ഉദ്ധരിച്ച് പറഞ്ഞു.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമാണ് സാപോറീഷ്യ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സാപോറീഷ്യ ആണവനിലയം യുക്രെയ്‌നില്‍ നിന്ന് റഷ്യ പിടിച്ചെടുത്തത്. ആണവനിലയത്തിന്റെ സമീപഭാഗങ്ങളിലുണ്ടാവുന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് റഷ്യയും യുക്രെയ്‌നും പരസ്പരം കുറ്റപ്പെടുത്തുകയാണ്. സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാന്‍ യുക്രെയ്‌നിലെ അഞ്ച് ആണവ നിലയങ്ങളിലും വിദഗ്ധരെ നിയോഗിക്കാന്‍ ഐഎഇഎ നിര്‍ദേശിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it