Sub Lead

ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക 2019ല്‍ റാങ്കിങ് ഇടിഞ്ഞ് ഇന്ത്യ

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നടക്കുന്നത്. അയല്‍ രാജ്യങ്ങളെല്ലാം സൂചികയില്‍ ഇന്ത്യക്ക് പിന്നിലാണ്. ശ്രീലങ്ക-96, ബംഗ്ലാദേശ്-99, നേപ്പാള്‍-101, പാകിസ്ഥാന്‍-104 എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍.

ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക 2019ല്‍ റാങ്കിങ് ഇടിഞ്ഞ് ഇന്ത്യ
X

ന്യൂഡല്‍ഹി: ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റ 2019ലെ പാസ്‌പോര്‍ട്ട് സൂചികയില്‍ 2018ല്‍ 81ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 82ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സുരക്ഷാ പരിശോധനക്കുള്ള സംവിധാനങ്ങള്‍, മുന്‍കൂര്‍ വിസ അപേക്ഷയില്ലാതെ ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് എത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാം തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വര്‍ഷാ വര്‍ഷവും ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക തയ്യാറാക്കുന്നത്. ആഗോള പാസ്‌പോര്‍ട്ട് സൂചിക സംബന്ധിക്കുന്ന ഒക്ടോബര്‍ ഒന്നിനിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ലോക രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളെല്ലാം ഹെന്‍ലി പരിശോധിക്കും. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നടക്കുന്നത്. അയല്‍ രാജ്യങ്ങളെല്ലാം സൂചികയില്‍ ഇന്ത്യക്ക് പിന്നിലാണ്. ശ്രീലങ്ക-96, ബംഗ്ലാദേശ്-99, നേപ്പാള്‍-101, പാകിസ്ഥാന്‍-104 എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍.

മുന്‍കൂര്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് പ്രവേശിക്കാവുന്ന സ്ഥലങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 2014ലെ ഇന്ത്യയുടെ സ്‌കോര്‍ 52 ആയിരുന്നപ്പോള്‍ 2019ല്‍ ഇത് 59 ആയി ഉയര്‍ന്നു. എന്നിട്ടും റാങ്കിങ്ങില്‍ വ്യത്യാസമുണ്ടായില്ല. മറ്റ് രാജ്യങ്ങളും മാനദണ്ഡ പ്രകാരമുള്ള നേട്ടം കൈവരിക്കുന്നതാണ് ഇതിന് കാരണം.

Next Story

RELATED STORIES

Share it