ഡല്‍ഹി കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ വനിതാ കൗണ്‍സിലര്‍ക്ക് ജയിലില്‍ മര്‍ദ്ദനം
പരാതിക്കാരി തീര്‍ത്തും ഭയപ്പാടിലാണെന്നു തോന്നുന്നതായും അവരുമായി ഉടന്‍ സംസാരിച്ച് സ്ഥിതി മനസ്സിലാക്കണമെന്നും ആശങ്ക പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നും ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്കി. നേരത്തേ, കോടതിയില്‍ നേരിട്ട് ഹാജരാക്കിയപ്പോള്‍ ഇത് ഒരു മാസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണെന്നും ശാരീരികമായും വാക്കാലുമായും തുടര്‍ച്ചയായി ഉപദ്രവിക്കുന്നതു കാരണം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ഇശ്റത്ത് ജഹാന് പറഞ്ഞിരുന്നു. 'ഇത് ഒരു മാസത്തിലെ രണ്ടാമത്തെ സംഭവമാണ്. ഇന്ന് രാവിലെ 6.30 ന് തടവുകാര്‍
എന്നെ മര്‍ദ്ദിക്കുകയും വാക്കാല്‍ അധിക്ഷേപിക്കുകയും ചെയ്തു. ജയില്‍ ഉദ്യോഗസ്ഥര്‍ എന്റെ വാക്കുകള്‍ കേട്ടില്ല. ഞാന്‍ രേഖാമൂലം പരാതിയും നല്‍കിയിട്ടുണ്ട്. അവര്‍ എന്നെ തീവ്രവാദി എന്ന് വിളിക്കുന്നു. കാന്റീനില്‍ നിന്ന് എന്നില്‍ നിന്നു പണം ആവശ്യപ്പെടുകയും ചെയ്തു'-ഇശ്റത്ത് ജഹാന് ആരോപിച്ചു. കഴിഞ്ഞ നാല് മാസമായി താന്‍ ജയിലില്‍ ഉപദ്രവത്തിനിരയാവുന്നുണ്ടെന്നും തിഹാര്‍ ജയിലിലേക്ക് മാറ്റാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ കൊവിഡിന്റെ പേരില്‍ ഇത് നിരസിച്ചുവെന്നും അവര്‍ ആരോപിച്ചു. നേരത്തേ തന്നെ തടവുകാര്‍ മര്‍ദ്ദിച്ചിരുന്നുവെന്നും തുടര്‍ന്ന് തടവുകാരില്‍ ഒരാളെ മറ്റൊരു ജയിലിലേക്ക് മാറ്റിയതായും ഇശ്റത്ത് ജഹാനു വേണ്ടി ഹാജരായ അഭിഭാഷകന് പ്രദീപ് ടിയോട്ടിയ പറഞ്ഞു. അവളുടെ ജയില്‍ സെല്ലില്‍ രണ്ട് സ്ത്രീകളുണ്ട്. ഇന്ന് അവളെ മര്‍ദ്ദിച്ചു. പ്രഭാത പ്രാര്‍ത്ഥന നടത്തുമ്പോള്‍ എതിര്‍ത്തു. അവളെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇശ്റത്ത് ജഹാന് അഭിഭാഷകരുടെ ബാറിലെ അംഗമായതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അടിയന്തിരമായി ഹിയറിങ് നടത്തണമെന്നും അഭിഭാഷകന് മിസ്ബ ബിന്‍ താരിഖ് കോടതിയോട് അഭ്യര്‍ത്ഥിച്ചു. തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്നും ചില രോഗങ്ങള്‍ ബാധിച്ചതായും ജഹാന് പറഞ്ഞു.
വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഭൂരിഭാഗം പേരും ജയിലില്‍ വിവേചനം നേരിടുന്നതായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എഎപി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസയ്ന്‍ പറഞ്ഞു. വിചാരണ തീരും മുമ്പ് കുറ്റാരോപിതരെ തീവ്രവാദികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ അധികൃതര്‍ അവരോട് മോശമായി പെരുമാറുന്നു. യുഎപിഎ നിയമപ്രകാരം കേസെടുത്തതിനാല്‍ കേസുകളില്‍ കോടതിയുടെ നിരീക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റാരോപിതനാണെന്നും പ്രതിയല്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജാമിഅ മില്ലിയ ഇസ് ലാമിയ്യ വിദ്യാര്‍ത്ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ തന്റെ കുടുംബാംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ തന്നെ കാണാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ അഭ്യര്‍ത്ഥനകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. ജയിലില്‍ തന്നെ തീവ്രവാദിയെന്ന് വിളിക്കാറുണ്ടെന്നും തന്‍ഹ ആരോപിച്ചു. ജയിലില്‍ അടിസ്ഥാനകാര്യങ്ങളില്ലെന്ന ചില പ്രതികളുടെ അഭ്യര്‍ഥന പ്രകാരം കോടതി ജയില്‍ അധികൃതരോട് റിപോര്‍ട്ട് തേടിയിരുന്നുവെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ആസിഫ് ഇഖ്ബാല്‍ തന്‍ഹയുടെ അഭിഭാഷകന് സൗജന്യ ശങ്കരന് പറഞ്ഞു.
"Harassed, Abused": Ex-Councillor Ishrat Jahan, Jailed In Delhi Riots Case
RELATED STORIES
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMT