Sub Lead

ഗ്യാന്‍വാപ്പി മസ്ജിദ് കേസ്: മുസ്‌ലിം വിഭാഗത്തിന്റെ വാദം വ്യാഴാഴ്ച്ച കേള്‍ക്കും

സുപ്രിം കോടതി നിര്‍ദേശാനുസരണമാണ് ഗ്യാന്‍വാപ്പി കേസ് വാരണാസിയിലെ കോടതി കേള്‍ക്കുന്നത്.

ഗ്യാന്‍വാപ്പി മസ്ജിദ് കേസ്: മുസ്‌ലിം വിഭാഗത്തിന്റെ വാദം വ്യാഴാഴ്ച്ച കേള്‍ക്കും
X

വാരണാസി: ഗ്യാന്‍വാപ്പി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി ബന്ധപ്പെട്ട കേസില്‍ മുസ്‌ലിം വിഭാഗത്തിന്റെ വാദങ്ങള്‍ വ്യാഴാഴ്ച്ച കേള്‍ക്കുമെന്ന് വാരണാസി ജില്ലാ കോടതി. സുപ്രിം കോടതി നിര്‍ദേശാനുസരണമാണ് ഗ്യാന്‍വാപ്പി കേസ് വാരണാസിയിലെ കോടതി കേള്‍ക്കുന്നത്.

പള്ളിയിലെ വീഡിയോ ചിത്രീകരണവും പരിശോധനകളും നിയമവിരുദ്ധമാണെന്ന് പള്ളി കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഇതാണ് ആദ്യം കേള്‍ക്കുന്ന ഹര്‍ജിയെന്ന് കോടതി പറഞ്ഞു. ഹിന്ദുമുസ്ലീം വിഭാഗങ്ങളോട് സര്‍വേ റിപ്പോര്‍ട്ടിനോടുള്ള ഇവരുടെ എതിര്‍പ്പുകള്‍ അടങ്ങിയ സത്യവാങ്‌ലമൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ച്ച സമയവും അനുവദിച്ചു.

1991ലെ നിയമത്തിന്റെ ലംഘനമാണ് പള്ളിക്കുള്ളില്‍ നടത്തിയ ചിത്രീകരണമെന്ന് പള്ളിക്കമ്മിറ്റി വ്യക്തമാക്കി.

ആരാധനാലയങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം കൊണ്ടുവരുന്നത് തടയുന്നതിനുള്ള നിയമമാണിത്. തല്‍സ്ഥിതി തുടരണമെന്നുള്ള ഹര്‍ജിയാണ് ആദ്യം കേള്‍ക്കേണ്ടതെന്ന് പള്ളിക്കമ്മിറ്റി പറയുന്നു. ഇതിനോട് കോടതി യോജിക്കുകയായിരുന്നു. കേസില്‍ രണ്ട് കാര്യങ്ങളാണ് കോടതിയുടെ മുന്നിലുണ്ടായിരുന്നത്. ഇതില്‍ ഏതിന് മുന്‍തൂക്കം നല്‍കണമെന്നത് വാരണാസി കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രിം കോടതി പരഞ്ഞിരുന്നു. ഗ്യാന്‍വാപ്പി പള്ളിയിലെ സര്‍വേ ആദ്യം നടത്തണമെന്നും, തല്‍സ്ഥിതി തുടരണമെന്നുമുള്ള ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.

ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഹര്‍ജിക്കാര്‍ മുസ്‌ലിം പള്ളിക്കുള്ളില്‍ ശിവലിംഗം വീഡിയോഗ്രാഫി സര്‍വേയില്‍ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗശുദ്ധി വരുത്തുന്നയിടത്തെ വാട്ടര്‍ഫൗണ്ടനാണെന്നും ശിവലിംഗമല്ലെന്നും പള്ളിക്കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഈ സ്ഥലം സീല്‍ ചെയ്യാനായിരുന്നു കോടതിയുടെ നിര്‍ദേശം. അതേസമയം, വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടയരുതെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.ഗ്യാന്‍വാപ്പി മസ്ജിദ് കേസ്:

മുസ്‌ലിം വിഭാഗത്തിന്റെ വാദം വ്യാഴാഴ്ച്ച കേള്‍ക്കും

Next Story

RELATED STORIES

Share it