മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കള്‍: വാഹന ഉടമയുടേത് ആസൂത്രിത കൊലപാതകമെന്ന് എടിഎസ്
മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിനു സമീപം സഫോടക വസ്തുശേഖരവുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തിന്റെ ഉടമയുടേത് ആസൂത്രിത കൊലപാതകമെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധസേന(എടിഎസ്). സ്കോര്‍പിയോ വാന്‍ ഉടമ മന്‍സുഖ ഹിരേനെയാണ് താനെയിലെ രേതി ബന്ദര്‍ കടലിടുക്കില്‍ നിന്ന മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇത് ആസൂത്രിത കൊലപാതകമാണെന്നും ടവ്വലുകള്‍ വായില്‍ തിരുകിക്കയറ്റി അതിനു മുകളില്‍ കൊവിഡ് പ്രതിരോധ മാസ്ക് ധരിച്ച നിലയിലായിരുന്നു. അപ്രതീക്ഷിതമായി വേലിയിറക്കമുണ്ടായതിനാല്‍ മൃതദേഹം മുങ്ങുകയൊ ഒലിച്ചുപോവുകയോ ചെയ്യാത്തതിനാലാണ് കണ്ടെത്താനായത്. വെള്ളം കയറി മൃതദേഹം പെട്ടെന്ന് ചീര്‍ക്കുകയോ പൊങ്ങുകയോ ചെയ്യാതിരിക്കാനാണ് വായില്‍ ടവ്വലുകള്‍ തിരുകിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
വാഹന ഉടമ ഹിരേനെ കാണാതായ വ്യാഴാഴച രാത്രി 10ന് അദ്ദേഹത്തിന്റെ ഒരു മൊബൈല്‍ ഫോണ്‍ 40 കിലോമീറ്റര്‍ അകലെയുള്ള വസായിലെ ഒരു ഗ്രാമത്തില്‍ നിന്നും മറ്റൊരു മൊബൈല്‍ 10 കിലോമീറ്റര്‍ കൂടി അകലെയുള്ള തുംഗരേശ്വറില്‍ നിന്നുമാണ് പ്രവര്‍ത്തനരഹിതമായത്. എന്നാല്‍, ഈ മൊബൈലുകള്‍ കണ്ടെത്താനായിട്ടില്ല. ഹിരേന്‍ അതുവഴി പോയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കൊലയാളികള്‍ മനപൂര്‍വം ചെയ്തതാണെന്നും സംശയിക്കുന്നുണ്ട്.
അതിനിടെ, കൈംബ്രാഞ്ച് ഉദ്യോഗസഥന് താവഡെ എന്നവകാശപ്പെട്ട് ഒരാള്‍ വ്യാഴാഴ്ച രാതി എട്ടിന് ഹിരേനെ ഫോണില്‍ വിളിച്ചിരുന്നെന്നും ഇദ്ദേഹത്തെ കാണാന്‍ പോയ ശേഷം തിരിച്ചുവന്നില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ വിമല പരാതി നല്‍കിയിരുന്നു. ഇതില്‍ എടിഎസ് അജ്ഞാതര്‍ക്കെതിരേ കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ 25നു വൈകീട്ടാണ് മുകേഷ് അംബാനിയുടെ വീടിനടുത്ത 20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും അംബാനിയുടെ സുരക്ഷാ വാഹനവ്യൂഹങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുമായി ഉപേക്ഷിച്ച നിലയില്‍ സകോര്‍പിയോ കണ്ടെത്തിയത്. തുടര്‍ന്ന് സകോര്‍പിയോ ഉടമ മന്‍സുഖ ഹിരനെ പോലിസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ 17ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ കാറ് കേടുവരികയും ഐരോളി പാലത്തിനടുത്ത നിര്‍ത്തിയിടുകയും ചെയതെന്നും പിന്നീട് കാണാതായെന്നുമാണ് മന്‍സുഖ ഹിരേന്‍ മൊഴി നല്‍കിയത്. വാഹനം കാണാതായതുമായി ബന്ധപ്പെട്ട ഹിരേന്‍ നല്കിയ പരാതിയും എടിഎസ് അന്വേഷിക്കുന്നുണ്ട്. ഇദ്ദേഹത്തെ കാണാതാവുന്നതിനു മുമ്പ് പ്രതിയോടെന്ന വിധത്തില്‍ പോലിസും മാധ്യമ പ്രവര്‍ത്തകരും പെരുമാറുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഹിരേന്‍ കത്തെഴുതിയിരുന്നു. അതിനിടെ, സ്ഫോടക വസതുക്കളുമായി വാഹനം കണ്ടെത്തിയ കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴച എന്‍ഐഎയ്ക്കു കൈമാറിയിട്ടുണ്ട്.
Explosives near Mukesh Ambani's house: ATS says vehicle owner's premeditated murder
RELATED STORIES
'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMT