ഗസയിലേക്ക് ഇന്ധനവും കെട്ടിട നിര്‍മ്മാണ സാമഗ്രികളും അയക്കാന്‍ ഈജിപ്തും ഖത്തറും തമ്മില്‍ ധാരണ
ഫലസ്തീനെ സഹായിക്കാനുള്ള അന്താരാഷ്ട്ര സമിതിയുടെ അഡ്ഹോക്ക് കമ്മിറ്റിയോഗത്തിലാണ് ഖത്തറും ഈജിപ്തും കരാറില്‍ ഏര്‍പ്പെട്ടത്
ഒസ്ലോ: ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസയിലേക്ക് ഇന്ധനവും കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികളും കയറ്റിഅയക്കാന്‍ ഈജിപ്തും ഖത്തറും തമ്മില്‍ ധാരണയായി. ഒസ്ലോയില്‍ നടന്ന കൂടികാഴ്ചയില്‍ ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പിട്ടതായി ഖത്തര്‍ വിദേശ കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈകിഹി പറഞ്ഞു. ഫലസ്തീനെ സഹായിക്കാനുള്ള അന്താരാഷ്ട്ര സമിതിയുടെ അഡ്ഹോക്ക് കമ്മിറ്റിയോഗത്തിലാണ് ഖത്തറും ഈജിപ്തും കരാറില്‍ ഏര്‍പ്പെട്ടത്. റഫ അതിര്‍ത്തിയിലൂടെയുള്ള ഫലസ്തീനിുകളുടെ യാത്രകള്‍ എളുപ്പത്തിലാക്കുകയും ഗസ വാസികളുടെ പ്രതിസന്ധികള്‍ പരിഹരിക്കുകയുമാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്.
മെയ് മാസത്തില്‍ നടന്ന 11 ദിവസത്തെ ഗസ -ഇസ്രായേല്‍ യുദ്ധത്തിന് ശേഷം തകര്‍ന്ന് കിടക്കുന്ന ഗസയിലെ ആഭ്യന്തര രംഗം പുനര്‍ നര്‍മ്മിക്കുകയാണ് ലക്ഷ്യം. 2200 ലധികം വീടുകളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നത്. റോയിട്ടേയ്സ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം പാര്‍പ്പിടങ്ങളടക്കം 37000 കെട്ടിടങ്ങള്‍ ഗസയില്‍ തകര്‍ന്നിട്ടുണ്ട്. 253 ഫലസ്തീനികള്‍ക്ക് ജീവഹാനി സംഭവിച്ച യുദ്ധത്തില്‍ 13 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ധത്തെ തുടര്‍ന്ന മെയ് 21നാണ് ഇരു കക്ഷികളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 497 മില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചെങ്കില്‍ മാത്രമേ ഗസയുടെ പുനര്‍ നിര്‍മ്മാണം സാധിക്കുകയുള്ളുവെന്ന് ഗസ അതോറിറ്റി കണക്കാക്കിയിരുന്നു. 500 മില്ല്യണ്‍ ധനസഹായം നല്‍കാനാണ് ഈജിപ്തും ഖത്തറും ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT