Sub Lead

സിദ്ദിഖ് കാപ്പനെതിരായ ഇഡി കേസ് വിചാരണ യുപിയില്‍ നിന്ന് മാറ്റണമെന്ന ഹരജി സുപ്രിംകോടതി തള്ളി

സിദ്ദിഖ് കാപ്പനെതിരായ ഇഡി കേസ് വിചാരണ യുപിയില്‍ നിന്ന് മാറ്റണമെന്ന ഹരജി സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ചുമത്തിയ ഇഡി കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ തന്നെ നടത്തും. കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. എന്നാല്‍, ജസ്റ്റിസ് രാമസുബ്രഹ്മണ്യന്റെ ബെഞ്ചാണ് ഇഡി കേസ് വിചാരണ കേരളത്തിലേക്ക് മാറ്റേണ്ടെന്ന് ഉത്തരവിട്ടത്. നിലവില്‍ ലഖ്‌നോവിലാണ് കേസ് നടക്കുന്നത്. 2013ലെ കേസില്‍ 2018ലാണ് റൗഫ് ഷെരീഫിനെതിരെ കേസെടുത്തത്. കേസിലെ പ്രധാനപ്പെട്ട സാക്ഷികളുള്ളത് കേരളത്തിലാണെന്നും അതിനാല്‍ കേരളത്തിലേക്ക് കേസ് മാറ്റണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേസ് കേരളത്തിലേക്ക് മാറ്റുന്നത് എതിര്‍ത്തിരുന്നു.

ഹാത്‌റസില്‍ ദലിത് ബാലികയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്ഥലത്തേക്ക് പോവുന്നതിനിടെയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ യുപി പോലിസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ചത്. ഇതില്‍ കാംപസ് ഫ്രണ്ട് ദേശീയ നേതാവായിരുന്ന റഊഫ് ശരീഫ് 5000 രൂപയോളം രൂപ അക്കൗണ്ട് വഴി നല്‍കിയെന്ന് ആരോപിച്ചാണ് കള്ളപ്പണക്കേസ് ചുമത്തിയത്. യുഎപിഎ കേസില്‍ സിദ്ദീഖ് കാപ്പനും മറ്റു രണ്ടുപേരും ജാമ്യം ലഭിച്ച് ജയില്‍മോചിതരായിട്ടുണ്ട്.

Next Story

RELATED STORIES

Share it