Sub Lead

'സുരക്ഷാ വീഴ്ച റിപോര്‍ട്ട് ചെയ്യരുത്'; ചേവായൂര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം

സുരക്ഷാവീഴ്ച്ച റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ആക്രോശിച്ച് ഒരു സംഘം സിപിഎം പ്രവര്‍ത്തകരാണ് കോഴിക്കോട് ചേവായൂര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍വച്ച് വനിതാ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

സുരക്ഷാ വീഴ്ച റിപോര്‍ട്ട് ചെയ്യരുത്; ചേവായൂര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം
X

കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ കേസിലെ പ്രതി പോലിസ് സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം. സുരക്ഷാവീഴ്ച്ച റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ആക്രോശിച്ച് ഒരു സംഘം സിപിഎം പ്രവര്‍ത്തകരാണ് കോഴിക്കോട് ചേവായൂര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍വച്ച് വനിതാ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

പ്രതിയെ കുറച്ച് വിവരം നല്‍കിയ ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം എടുക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നീട് പോലിസ് എത്തിയാണ് ഇവിടെ കൂട്ടം കൂടി നിന്നവരെ വിരട്ടിയോടിച്ചത്.

ഇന്ന് വൈകീട് 6.15 ഓടെയാണ് സഭവം. വെള്ളിമാട് കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ട് പ്രതികളില്‍ ഒരാളാണ് ഓടി രക്ഷപ്പെട്ടത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമത്തിനിടെയാണ് ചേവായൂര്‍ പോലിസ് സ്‌റ്റേഷനില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്. വേഷം മാറുന്നതിനിടെയാണ് പ്രതികളിലൊരാളായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

സ്‌റ്റേഷന്റെ പിന്‍ ഭാഗത്തുള്ള ഇടനാഴിയിലൂടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. പ്രതി രക്ഷപ്പെടതിന് പിന്നാലെ ബസ് സ്റ്റാന്റും സ്‌റ്റേഷന്‍ പരിസരവും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി. വെറും ഒന്നര മണിക്കൂറിനിടെ ലോകോളജ് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടി. കോളേജ് പരിസരത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ കണ്ട കോളജിലെ വിദ്യാര്‍ത്ഥികള്‍ പോലിസിനെ അറിയിക്കുകയും തുടര്‍ന്ന് പട്രോളിങ് നടത്തുന്ന പോലിസ് സംഘം പ്രതിയെ പിടികൂടുകയുമായിരുന്നു.

പ്രതികള്‍ ചാടിപ്പോയതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയയുടെ അടിസ്ഥാനത്തിലാണ് കൊല്ലം സ്വദേശി ടോം തോമസിനെയും, തൃശൂര്‍ സ്വദേശി ഫെബിന്‍ റാഫിയും പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ രഹസ്യ മൊഴി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവാക്കളെ ബംഗളുരുവിലെക്കുള്ള യാത്രാ മദ്ധ്യേ പരിചയപ്പെട്ടതാണെന്നാണ് പെണ്‍കുട്ടികളുടെ മൊഴി.

Next Story

RELATED STORIES

Share it