Sub Lead

ഡല്‍ഹിയില്‍ 16കാരിയെ ഓടുന്ന കാറില്‍ കൂട്ടബലാല്‍സംഗം ചെയ്തു

ഡല്‍ഹിയില്‍ 16കാരിയെ ഓടുന്ന കാറില്‍ കൂട്ടബലാല്‍സംഗം ചെയ്തു
X

ന്യുഡല്‍ഹി: രാജ്യതലസ്ഥാനത്ത് 16കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. ഓടിക്കൊണ്ടിരുന്ന കാറിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. നഗരത്തിലുടനീളം പെണ്‍കുട്ടിയുമായി കാര്‍ ചുറ്റിത്തിരിഞ്ഞു. പീഡനദൃശ്യവും പ്രതികള്‍ മൊബൈലില്‍ പകര്‍ത്തി. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ വീടിനു സമീപത്തുനിന്നാണ് പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് വരെ 44 കിലോമീറ്ററോളം കാറില്‍ കൊണ്ടുനടന്ന് ബലാല്‍സംഗം ചെയ്തു.

പ്രതികള്‍ മൂന്നുപേരും 10ാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ സമീപവാസികളാണ്. ഇവര്‍ അറസ്റ്റിലായിട്ടുണ്ട്. 23, 25, 35 വയസ് പ്രായമുള്ളവരാണ് പ്രതികള്‍. ജൂലായ് ആറിന് വൈകീട്ട് സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടി വസന്ത് വിഹാര്‍ മാര്‍ക്കറ്റില്‍ വച്ച് പ്രതികളെ രണ്ടുപേരെ കണ്ടിരുന്നു. ഇവര്‍ വിളിച്ചപ്രകാരം മൂന്നാമന്‍ കാറുമായെത്തി.

കാറിലേക്ക് കയറ്റിയ പെണ്‍കുട്ടിയെ മദ്യം നല്‍കിയ ശേഷം വിജനമായ സ്ഥലത്തെത്തിച്ച് പ്രതികള്‍ ബലാല്‍സംഗത്തിനിരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പീഡന ദൃശ്യം ചിത്രീകരിച്ചു. സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞാണ് വിവരം പോലിസിന് ലഭിക്കുന്നത്. പെണ്‍കുട്ടി ചികില്‍സയിലായിരുന്ന ആശുപത്രിയില്‍ നിന്നാണ് വിവരം അറിയിച്ചതെന്ന് പോലിസ് പറയുന്നു. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി സൗഹൃദത്തിലായിരുന്നു. ജൂലൈ 8 ന് പുലര്‍ച്ചെ 4 മണിയോടെയാണ് എസ്‌ജെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിക്കുന്നത്. അവിടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഉപദ്രവിച്ച സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ അറിയിച്ചു- ഡല്‍ഹി പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it