Sub Lead

ദലിത് ബാലനെ ജാതീയമായി അധിക്ഷേപിച്ച് തീയിലേക്ക് തള്ളിയിട്ടു; മൂന്ന് പേര്‍ക്കെതിരേ കേസ്

. വിഴുപുരം ജില്ലയിലെ തിണ്ടിവനം ടൗണിലെ കാട്ടുചിവിരി സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. അക്രമികളും ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

ദലിത് ബാലനെ ജാതീയമായി അധിക്ഷേപിച്ച് തീയിലേക്ക് തള്ളിയിട്ടു; മൂന്ന് പേര്‍ക്കെതിരേ കേസ്
X

ചെന്നൈ: തമിഴ്‌നാട്ടില്‍ 11 വയസ്സുള്ള ആണ്‍കുട്ടിക്ക് നേരെ ജാതി അധിക്ഷേപം. കുട്ടിയെ ജാതീയമായി അധിക്ഷേപിച്ച് തീയിലേക്ക് തള്ളിയിട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേര്‍ക്കെതിരേ പട്ടികജാതി-വര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു. വിഴുപുരം ജില്ലയിലെ തിണ്ടിവനം ടൗണിലെ കാട്ടുചിവിരി സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. അക്രമികളും ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് 11 വയസ്സുള്ള കുട്ടി മുത്തശ്ശിയെ കാണാന്‍ വീട്ടില്‍ നിന്ന് പോയതെന്ന് പോലിസ് പറഞ്ഞു. മുതുകിലും നെഞ്ചിലും തോളിലും പൊള്ളലേറ്റ് പിന്നീട് വീട്ടിലെത്തിയ കുട്ടിയെ കണ്ട് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോള്‍ തീപിടിച്ച കുറ്റിക്കാട്ടിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് ആദ്യം കുട്ടി പറഞ്ഞത്.

പിന്നീട്, തന്റെ സ്‌കൂളിലെ രണ്ട് ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ തന്നെ ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തുവെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു. ഒറ്റയ്ക്ക് റോഡിലൂടെ നടക്കുന്നത് കണ്ട ആണ്‍കുട്ടികള്‍ അവനെ കുറ്റിക്കാട്ടിലെ തീയിലേക്ക് തള്ളിയിടുകയായിരുന്നു. കുട്ടിയുടെ ഷര്‍ട്ടിന് ഉടന്‍ തീപിടിച്ചു. ശരീരത്തില്‍ പൊള്ളലേറ്റു. തൊടുത്തുള്ള വെള്ളം നിറച്ച ടാങ്കിലേക്ക് ചാടി കുട്ടി സ്വയം രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ പിതാവ് പോലിസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം, മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 324 പ്രകാരവും എസ്‌സി/എസ്ടി നിയമത്തിലെ സെക്ഷന്‍ 3 (1) (ആര്‍) (എസ്) പ്രകാരവും കേസെടുത്തു.കുട്ടിയെ ചികിത്സയ്ക്കായി തിണ്ടിവനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it