Sub Lead

''കഴുത്തില്‍ നഖം കൊണ്ടുള്ള പാടുകള്‍ ഉണ്ടായിരുന്നു, ഫോട്ടോകള്‍ നഷ്ടപ്പെട്ടു''; അഭയ കേസില്‍ നിര്‍ണായക മൊഴി

പത്ത് ഫോട്ടോകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായി ചാക്കോ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആറെണ്ണം മാത്രമാണ് കോടതിയില്‍ എത്തിയത്. അന്വേഷണ സംഘത്തിന് കൈമാറിയ നാല് ഫോട്ടോകള്‍ എവിടെ പോയെന്ന് തനിക്കറിയില്ലെന്നും ചാക്കോ മൊഴി നല്‍കി.

കഴുത്തില്‍ നഖം കൊണ്ടുള്ള പാടുകള്‍ ഉണ്ടായിരുന്നു, ഫോട്ടോകള്‍ നഷ്ടപ്പെട്ടു;  അഭയ കേസില്‍ നിര്‍ണായക മൊഴി
X
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ സാക്ഷിയുടെ നിര്‍ണായക മൊഴി. സിസ്റ്റര്‍ അഭയയുടെ കഴുത്തിന്റെ ഇരുവശവും നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍ ഉണ്ടായിരുന്നതായാണ് സാക്ഷി വര്‍ഗീസ് ചാക്കോ മൊഴി നല്‍കിയത്. അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ പകര്‍ത്തിയ ആളാണ് കേസിലെ ഇരുപതാം സാക്ഷിയായ വര്‍ഗീസ് ചാക്കോ.

പത്ത് ഫോട്ടോകള്‍ അന്നത്തെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായി ചാക്കോ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആറെണ്ണം മാത്രമാണ് കോടതിയില്‍ എത്തിയത്. അന്വേഷണ സംഘത്തിന് കൈമാറിയ നാല് ഫോട്ടോകള്‍ എവിടെ പോയെന്ന് തനിക്കറിയില്ലെന്നും വര്‍ഗീസ് ചാക്കോ മൊഴി നല്‍കി.

കേസിലെ വിസ്താരത്തിനിടെയാണ് വര്‍ഗീസ് ചാക്കോ നിര്‍ണായകമായ മൊഴി നല്‍കിയത്. അഭയ കേസില്‍ പ്രോസിക്യൂഷന് അനുകൂലമായി നാലാമത്തെ സാക്ഷിയാണ് കോടതിയില്‍ മൊഴി നല്‍കുന്നത്. രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു.

Next Story

RELATED STORIES

Share it