അധികൃതരുടെ ഗുരുതര വീഴ്ച; കൊവിഡ് ബാധിതന് കിടന്നുറങ്ങിയത് കടത്തിണ്ണയില്‍
13 ാം തീയതി രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമാണ്.
പി സി അബ്ദുല്ല
വടകര: ക്വാറന്റൈന് നിര്‍ദേശിക്കപ്പെട്ട അയല്‍ സംസ്ഥാനത്തു നിന്നെത്തിയ ആളെ സൈ്വര്യ വിഹാരത്തിനു വിട്ട് അധികൃതരുടെ ഗുരുതര കൃത്യ വിലോപം. കോഴിക്കോട് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച മുപ്പത്തിയൊന്നാമത്തെ വ്യക്തി ഒരു രാത്രി കിടന്നുറങ്ങിയത് ബസ്റ്റാന്റിനടുത്ത കടവരാന്തയില്‍. അധികൃതര്‍ തിരിഞ്ഞു നോക്കാതിരുന്ന ഇയാള്‍ ബസ്സ്റ്റാന്റിലെ കടയില്‍ നിന്ന് ചായ കുടിച്ചു. ആളുകളുമായി ഇടപഴകി. ഓട്ടോയില്‍ സഞ്ചരിക്കുകയും ചെയ്തു.
സംഭവം ഇങ്ങനെ:
മെയ് 9 ന് രാത്രി 9 മണിയോടെ ചെന്നൈയില്‍ നിന്ന് 9 പേരോടൊപ്പം ടാക്സി വാഹനത്തില്‍ പുറപ്പെട്ട ഇയാള്‍ മെയ് 10ന് രാവിലെ 6 മണിയോടെ വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തി. യാത്ര ചെയ്ത മൂന്നുപേര്‍ക്ക് യാത്ര പാസില്ലാത്തതിനാല്‍ വൈകുന്നേരം 6 വരെ അവിടെ നില്ക്കേണ്ടിവന്നു.
തുടര്‍ന്ന് വൈകിട്ട് മറ്റു രണ്ടു പേരോടൊപ്പം ബുക്ക് ചെയ്ത് ലഭിച്ച വാഹനത്തില്‍ മെയ് 10ന് രാത്രി 11.55 ഓടെ വടകരയില്‍ എത്തി.
ഒപ്പമുണ്ടായിരുന്നു ഒരാള്‍ അതെ വാഹനത്തില്‍ ഹോം ക്വാറന്റൈനില്‍ കഴിയാനായി ചെമ്മരത്തൂരിലെ വീട്ടിലേക്ക് പോയി. ഇയാളും മറ്റൊരു വ്യക്തിയും വടകരയിലെ പുതിയ സ്റ്റാന്റിനടുത്ത ആലക്കല്‍ റെസിഡന്‍സി (കൊവിഡ് കെയര്‍ സെന്റര്‍) പോകുകയും ചെയ്തു. മുന്‍കൂട്ടി ബുക്ക് ചെയ്ത് കൂടെ വന്നയാള്‍ക്ക് താമസസൗകര്യം ലഭിച്ചു. എന്നാല്‍, ഈ വ്യക്തിക്ക് താമസസൗകര്യം ലഭിച്ചില്ല.
രാത്രി മുഴുവന്‍ ഇദ്ദേഹം ബസ്റ്റാന്റിനടുത്തുള്ള കടയുടെ വരാന്തയില്‍ കിടന്നു. രാവിലെ അദ്ദേഹത്തിന് ഫോണില്‍ ലഭിച്ച നിര്‍ദ്ദേശപ്രകാരം ക്വാറന്റൈന് സൗകര്യം ലഭ്യമായ ആയുര്‍വേദ ആശുപത്രിയിലേക്ക് പോകാനായി വടകര പഴയ സ്റ്റാന്‍ഡില്‍ എത്തി. അവിടെ നിന്ന് ചായ കുടിച്ചു. സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോയില്‍ ആയുര്‍വേദ ആശുപത്രിയില്‍ എത്തി. അവിടെയും ക്വാറന്റൈന് സൗകര്യം ലഭിച്ചില്ല.
അടുത്തുതന്നെയുള്ള കടയില്‍ നിന്ന് ചായ കുടിച്ചു. ഈ വ്യക്തിയെ കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തുകയും ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ഇദ്ദേഹത്തെ ആംബുലന്‍സില്‍ നരിപ്പറ്റയില്‍ ക്വാറന്റൈന് സൗകര്യമൊരുക്കിയ വീട്ടിലേക്ക് അയക്കുകയുണ്ടായി. വീട്ടില്‍ ഈ ദിവസങ്ങളില്‍ മറ്റാരും ഉണ്ടായിരുന്നില്ല. 13 ാം തീയതി രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമാണ്.
RELATED STORIES
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ
29 April 2024 12:49 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTഅന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയില്ല; സമരം പുനരാരംഭിച്ച്...
29 April 2024 12:28 PM GMTഅമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTഉഷ്ണതരംഗം: പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കലക്ടറുടെ...
29 April 2024 12:01 PM GMT