Sub Lead

ആയുര്‍വേദ കോളജില്‍ തോറ്റവര്‍ക്കും സര്‍ട്ടിഫിക്കറ്റ്; മുഴുവന്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകളും തിരികെ വാങ്ങും

ആയുര്‍വേദ കോളജില്‍ തോറ്റവര്‍ക്കും സര്‍ട്ടിഫിക്കറ്റ്; മുഴുവന്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകളും തിരികെ വാങ്ങും
X

തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ പരീക്ഷ ജയിക്കാത്തവരും ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത സംഭവത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാന്‍ കോളജ് അധികൃതര്‍. പരീക്ഷ പാസാവാത്ത ഏഴുപേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ് വിവാദമായത്. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാനാണ് നിര്‍ദേശം. സര്‍വകലാശാലയുടെയോ കോളജിന്റെയോ സീല്‍ ഇല്ലാത്ത സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. എന്നാല്‍, ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ബിരുദദാന ചടങ്ങിലാണ് പരീക്ഷ പാസാവാത്തവരും പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത 65 പേരില്‍ ഏഴുപേര്‍ പരീക്ഷ പാസായിരുന്നില്ല. ഇവരും ചടങ്ങില്‍ ഗൗണ്‍ അണിഞ്ഞ് പ്രതിജ്ഞ ചൊല്ലി. പരിപാടി സംഘടിപ്പിച്ചത് തങ്ങളല്ലെന്നും എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന ഹൗസ് സര്‍ജന്‍സ് അസോസിയേഷനാണെന്നുമാണ് കോളജ് അധികൃതരുടെ വാദം. ചടങ്ങില്‍ വിതരണം ചെയ്തതും ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റാണെന്നും തോറ്റ കുട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് അറിയില്ലായിരുന്നുവെന്നുമാണ് പ്രിന്‍സിപ്പാള്‍ നല്‍കിയ റിപോര്‍ട്ട്.

സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരീക്ഷ പാസാവാത്തവരും പ്രതിജ്ഞ ചൊല്ലി, ബിരുദം സ്വീകരിച്ചതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആരോഗ്യസര്‍വകലാശാലയുടെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ചടങ്ങില്‍ വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റ് തിരികെ ഏല്‍പ്പിക്കാന്‍ തോറ്റ കുട്ടികളോട് ആവശ്യപ്പെട്ടത്. സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുവാങ്ങാന്‍ വിസി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പ്രിന്‍സിപ്പാള്‍ നടപടിയെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച കോളജില്‍ സംഘടിപ്പിച്ച ബിഎഎംഎസ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങിലായിരുന്നു രണ്ടാം വര്‍ഷ പരീക്ഷ തോറ്റ വിദ്യാര്‍ഥികളും പങ്കെടുത്തത്.

Next Story

RELATED STORIES

Share it