Sub Lead

പ്രണയിച്ച് വിവാഹം കഴിച്ച സഹോദരിയെ 17കാരന്‍ അമ്മയുടെ സഹായത്തോടെ കഴുത്തറുത്ത് കൊന്നു; അറുത്തുമാറ്റിയ തലയുമായി സെല്‍ഫിയെടുത്തു

ഗര്‍ഭിണിയായ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം, കീഴടങ്ങുന്നതിന് മുമ്പ് കൗമാരക്കാരന്‍ അറുത്തുമാറ്റിയ തല വീടിന്റെ വരാന്തയിലേക്ക് കൊണ്ടുപോയി വായുവില്‍ വീശി എല്ലാവര്‍ക്കും കാണിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രണയിച്ച് വിവാഹം കഴിച്ച സഹോദരിയെ 17കാരന്‍ അമ്മയുടെ സഹായത്തോടെ കഴുത്തറുത്ത് കൊന്നു; അറുത്തുമാറ്റിയ തലയുമായി സെല്‍ഫിയെടുത്തു
X

മുംബൈ: കൗമാരക്കാരനായ സഹോദരന്‍ അമ്മയുടെ സഹായത്തോടെ സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി അയല്‍വാസികള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ് ദാരുണ സംഭവം. അറുത്തുമാറ്റിയ തലയുമായി കൗമാരക്കാരനും അമ്മയും സെല്‍ഫിയെടുക്കുകയും ചെയ്തതായി അയല്‍വാസികള്‍ ആരോപിച്ചു. പോലിസ് ഇക്കാര്യം പരിശോധിച്ചുവരികയാണ്. പ്രണയിച്ച് വിവാഹം കഴിച്ചതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അമ്മയും സഹോദരനും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തുമ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നു. കൗമാരക്കാരന്റെ ആക്രമണത്തില്‍നിന്ന് സഹോദരി ഭര്‍ത്താവ് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭിണിയായ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം, കീഴടങ്ങുന്നതിന് മുമ്പ് കൗമാരക്കാരന്‍ അറുത്തുമാറ്റിയ തല വീടിന്റെ വരാന്തയിലേക്ക് കൊണ്ടുപോയി വായുവില്‍ വീശി എല്ലാവര്‍ക്കും കാണിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

19കാരിയായ കീര്‍ത്തി തോര്‍ ഇക്കഴിഞ്ഞ ജൂണിലാണ് പ്രണയിച്ച യുവാവിനൊപ്പം ഇറങ്ങിപ്പോയി താമസം ആരംഭിച്ചത്. അമ്മ കഴിഞ്ഞ ആഴ്ച അവളെ ബന്ധപ്പെടുകയും കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെ അമ്മയും സഹോദരനും മകളുടെ വീട്ടിലെത്തുകയായിരുന്നു.

ഞായറാഴ്ച ഇരുവരും എത്തിയപ്പോള്‍ കീര്‍ത്തിയുടെ ഭര്‍ത്താവ് മറ്റൊരു മുറിയിലായിരുന്നു. അമ്മയ്ക്കും സഹോദരനുമായി ചായ ഉണ്ടാക്കുന്നതിനിടെ ഇരുവരും ചേര്‍ന്ന് കീര്‍ത്തിയെ പിന്നില്‍നിന്നു ആക്രമിക്കുകയായിരുന്നു.

കൊണ്ടുവന്ന അരിവാളുമായി സഹോദരന്‍ അവളുടെ തല വെട്ടി മാറ്റുമ്പോള്‍ അമ്മ അവളുടെ കാലില്‍ പിടിച്ചു കൊടുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് അയല്‍ക്കാര്‍ക്ക് കാണാനായി തല പുറത്തേക്ക് കൊണ്ടുപോവുകയും അറുത്തുമാറ്റിയ തലയ്‌ക്കൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു.

'ഒരാഴ്ച മുമ്പും മകളെ കാണാന്‍ അമ്മ എത്തിയിരുന്നു. ഇന്നലെ വീണ്ടും മകനുമായി വീണ്ടും വന്നു. ഇരയുടെ വീട് വയലിലാണ്. അമ്മായിയമ്മയോടൊപ്പം വയലില്‍ പണിയെടുക്കുന്നതിനിടെ അമ്മയെയും സഹോദരനെയും കണ്ടപ്പോള്‍ അവള്‍ വയലിലെ ജോലി നിര്‍ത്തി അവരെ സ്വീകരിക്കാനായി ഓടിയെത്തി. തുടര്‍ന്ന് രണ്ടുപേര്‍ക്കും വെള്ളം കുടിക്കാന്‍ കൊടുത്ത് ചായ ഉണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയി. അപ്പോഴാണ് അവളുടെ സഹോദരന്‍ പുറകില്‍ നിന്ന് വന്ന് അവളുടെ തലയറുത്തത്'- വൈജാപൂരിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ കൈലാഷ് പ്രജാപതി പറഞ്ഞു.

'രോഗബാധിതനായ ഭര്‍ത്താവ് വീട്ടില്‍ കിടക്കുകയായിരുന്നു. പാത്രങ്ങള്‍ വീഴുന്ന ശബ്ദം കേട്ട് ഉണര്‍ന്ന് അടുക്കളയിലേക്കെത്തിയപ്പോള്‍ യുവതിയുടെ സഹോദരന്‍ ഇയാളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. പിന്നീട് സഹോദരന്‍ വീടിന് പുറത്തിറങ്ങി. തലയും കൈയ്യില്‍ പിടിച്ച് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലയറ്റ മൃതദേഹത്തോടൊപ്പം നിന്ന് 17കാരനും മാതാവും സെല്‍ഫി എടുക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. കൊലപാതകത്തിന് കൂട്ടുനിന്ന അമ്മയെയും പോലിസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് വൈജാപൂര്‍ തഹ്‌സിലിലെ ലാഡ്‌ഗോണ്‍ ഗ്രാമത്തിലാണ് സംഭവം. മറാത്തി സിനിമയെ മോഡലാക്കിയാണ് 17കാരന്‍ കൊല നടത്തിയതെന്ന് പോലിസ് സൂപ്രണ്ട് നിമിത് ഗോയല്‍ പറഞ്ഞു.ഇരുവരുടെയും ഫോണ്‍ പിടിച്ചെടുത്തെങ്കിലും ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നതായി പോലിസ് പറഞ്ഞു. ഫോറന്‍സിക് പരിശോധനക്കായി ഫോണ്‍ കൈമാറി.

പെണ്‍കുട്ടിക്കൊപ്പം കോളജില്‍ പഠിച്ചിരുന്ന യുവാവുമായി അടുപ്പത്തിലാകുകയും തുടര്‍ന്ന് അവനോടൊപ്പം ജീവിതം ആരംഭിക്കുകയുമായിരുന്നു. വിവാഹത്തില്‍ അമ്മക്കും സഹോദരനും എതിര്‍പ്പുണ്ടായിരുന്നു. ജൂണിലാണ് ഇരുവരും നാടുവിട്ടത്. തുടര്‍ന്ന് ഇരുകുടുംബങ്ങളും പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.

എട്ടുദിവസത്തിന് ശേഷം ജൂണ്‍ 21ന് പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടന്നു. വൈജാപൂര്‍ പോലിസ് സ്‌റ്റേഷനില്‍ ഇരുവരും ഹാജരാകുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇരുവരും ഒരേ ജാതിയില്‍പ്പെട്ടവരാണെങ്കിലും സമൂഹത്തിന് മുന്നില്‍ മാനഹാനിയുണ്ടാക്കിയെന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Next Story

RELATED STORIES

Share it