Sub Lead

'നാവ് മുറിച്ചിട്ടില്ല, ബലാത്സംഗത്തിന് ഇരയായെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടില്ല': ഹാഥ്‌റസിലെ പ്രതികളെ ന്യായീകരിച്ച് ബിജെപി ഐടി സെല്‍ തലവന്‍

പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുമതിയില്ലാതെ പോലിസ് ബലമായി സംസ്‌ക്കരിച്ച നടപടിക്കെതിരേ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരേ രാജ്യ വ്യാപകമായി പ്രതിഷേധം കനയ്ക്കുന്നതിനിടെയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അധിക്ഷേപിച്ചും ബലാത്സംഗത്തിലും അക്രമത്തിലും സംശയം പ്രകടിപ്പിച്ചും തമിഴ്‌നാട് ബിജെപി ഐടി സെല്‍ തലവന്‍ നിര്‍മ്മല്‍ കുമാര്‍ മുന്നോട്ട് വന്നത്.

നാവ് മുറിച്ചിട്ടില്ല, ബലാത്സംഗത്തിന് ഇരയായെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടില്ല:  ഹാഥ്‌റസിലെ പ്രതികളെ ന്യായീകരിച്ച് ബിജെപി ഐടി സെല്‍ തലവന്‍
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ന്യായീകരിച്ച് തമിഴ്‌നാട് ബിജെപി ഐടി സെല്‍ തലവന്‍. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുമതിയില്ലാതെ പോലിസ് ബലമായി സംസ്‌ക്കരിച്ച നടപടിക്കെതിരേ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരേ രാജ്യ വ്യാപകമായി പ്രതിഷേധം കനയ്ക്കുന്നതിനിടെയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അധിക്ഷേപിച്ചും ബലാത്സംഗത്തിലും അക്രമത്തിലും സംശയം പ്രകടിപ്പിച്ചും തമിഴ്‌നാട് ബിജെപി ഐടി സെല്‍ തലവന്‍ നിര്‍മ്മല്‍ കുമാര്‍ മുന്നോട്ട് വന്നത്.

മുഖം മറയ്ക്കാതെ സ്ട്രച്ചറില്‍ പരിക്കുകളോടെ കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവച്ചാണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. 'നോക്കൂ പെണ്‍കുട്ടിയുടെ നാക്ക് മുറിച്ച് കളഞ്ഞിട്ടില്ല, പെണ്‍കുട്ടി ബലാത്സംഗത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല'- വീഡിയോ പങ്കുവെച്ച് നിര്‍മല്‍ കുമാര്‍ പറഞ്ഞു. നിരപരാധികളെ ഉപയോഗിച്ച് 'ഇറ്റാലിയന്‍' മാഫിയ ചീപ്പ് രാഷ്ട്രീയം കളിക്കുകയാണെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്.

അതേസമയം, പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ നന്ദകുമാര്‍ പങ്കുവെച്ചത് വ്യാജ വീഡിയോ ആണെന്ന് വ്യക്തമായിട്ടുണ്ട്. ഹാഥ്‌റസ് പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഇയാള്‍ പ്രചരിപ്പിച്ചത് ചണ്ഡീഗഡിലെ ആശുപത്രിയില്‍ ചികില്‍സാ പിഴവ് മൂലം മരിച്ച പെണ്‍കുട്ടിയുടെ ദൃശ്യങ്ങളായിരുന്നു.

അതിനിടെ, ഹാഥ്‌റസ് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ബലാത്സംഗം മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണെന്ന് പോലിസ് പറഞ്ഞു. യുവതിയുടെയും പ്രതികളുടേയും കുടുംബങ്ങള്‍ തമ്മില്‍ പതിറ്റാണ്ടായി ശത്രുതയിലായിരുന്നു. 2001 ല്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനെ പ്രതികളുടെ കുടുംബാംഗങ്ങള്‍ മര്‍ദ്ദിച്ചിരുന്നതായും പോലിസ് പറഞ്ഞു.ഈ കേസില്‍ പ്രതികളായ നരേന്ദ്ര ,രവി എന്നിവര്‍ 20 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. അതോടെയാണ് ഇവര്‍ക്ക് കുടുംബത്തോട് പക ഉണ്ടായതെന്നും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതതെന്നും പോലിസ് പറയുന്നു. നേരത്തേയും പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പോലിസ് പറഞ്ഞു.

മേല്‍ക്കോയ്മ ജാതിയില്‍ പെട്ട നാല് പേരാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ നാവ് മുറിക്കുകയും കൈകാലുകള്‍ ഒടിച്ച് കളയുകയും ചെയ്തിരുന്നു. ചികിത്സയ്ക്കിടെ എയിംസില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി മരിച്ചത്.

Next Story

RELATED STORIES

Share it