Sub Lead

താടി വടിക്കാന്‍ ഒരു സെറ്റ് റേസര്‍; വീട്ടുതടങ്കലിലുള്ള ഉമര്‍ അബ്ദുല്ലയെ പരിഹസിച്ച് ബിജെപി

താടി വടിക്കാന്‍ ഒരു സെറ്റ് റേസര്‍; വീട്ടുതടങ്കലിലുള്ള ഉമര്‍ അബ്ദുല്ലയെ പരിഹസിച്ച് ബിജെപി
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കിയ ശേഷം ആറു മാസത്തോളമായി വീട്ടുതടങ്കലിലാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ പരിഹസിച്ച് ബിജെപി തമിഴ്‌നാട് ഘടകം രംഗത്ത്. വീട്ടുതടങ്കലില്‍ കഴിയുന്ന ഉമര്‍ അബ്ദുല്ലയുടെ നീണ്ട താടിയുള്ള ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനെ പരിഹസിച്ചാണ്, താടി വടിക്കാന്‍ ഒരു സെറ്റ് ഡിസ്‌പോസിബിള്‍ റേസര്‍ സൗജന്യമായി ഓണ്‍ലൈനിലൂടെ അയച്ചിട്ടുണ്ടെന്നു പറഞ്ഞ് അതിന്റെ രശീതിയുടെ സ്‌ക്രീന്‍ ഷോട്ട് ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അഞ്ച് റേസറുകളുള്ള റേസര്‍ ആമസോണില്‍ നിന്നു ബുക്ക് ചെയ്ത് ഉമര്‍ അബ്ദുല്ലയുടെ വിലാസത്തില്‍ സമ്മാനമായി അയച്ചിട്ടുണ്ടെന്നാണ് പരിഹാസ്യം. ട്വീറ്റിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയതോടെ ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്.

2019 ആസ്തില്‍ കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണം ഏര്‍പ്പെടുത്തിയ ശേഷം കടുത്ത നിയന്ത്രണത്തിലാണ് കഴിയുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി ഉള്‍പ്പെടെ കശ്മീരിലെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയെല്ലാം വീട്ടുതടങ്കലില്‍ അടച്ചിരിക്കുകയാണ്. മാത്രമല്ല, ലോകത്ത് തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതും കശ്മീരിലായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിരോധിക്കുകയും വന്‍തോതില്‍ സൈനികരെ വിന്യസിക്കുകയും ചെയ്തു. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും വിലക്കി. എന്നിവരും ഉള്‍പ്പെടുന്ന നിരവധി കശ്മീര്‍ രാഷ്ട്രീയക്കാരില്‍ ഒരാളാണ് ഒമര്‍ അബ്ദുല്ല. അതിനുശേഷം യാതൊരു കുറ്റവുമില്ലാതെ തടങ്കലില്‍ വയ്ക്കുകയോ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയോ ചെയ്തിട്ടുണ്ട്.

സാധാരണയായി ക്ലീന്‍ ഷേവ് ചെയ്യാറുള്ള ഉമര്‍ അബ്ദുല്ല അബ്ദുല്ലയുടെ പുതിയ ചിത്രം കഴിഞ്ഞ ആഴ്ച സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശ്രീനഗറിലെ ഹരി നിവാസില്‍ 'മുന്‍കരുതല്‍' തടവില്‍ കഴിയുന്ന 49 കാരനായ ഉമര്‍ അബ്ദുല്ലയുടെ ചിത്രം കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് പുറംലോകത്തിനു കാണിച്ചുകൊടുക്കുന്നതായിരുന്നു. ഇദ്ദേഹത്തിന്റെ 83 കാരനായ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയെയും തടങ്കലില്‍ വച്ചിരിക്കുകയാണ്. നവംബറിലെ ശീതകാലം കണക്കിലെടുത്ത് ശ്രീനഗറിലെ ചാഷ്‌മെ ഷാഹി റിസോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ താമസ സ്ഥലത്തേക്ക് മാറ്റിയിരുന്നു. കഴിഞ്ഞയാഴ്ച, അബ്ദുല്ലയുടെ ചിത്രം ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചതോടെ പലരും വിമര്‍ശനവുമായെത്തിയിരുന്നു.

ഈ ചിത്രത്തില്‍ എനിക്ക് ഉമറിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ട്വീറ്റ്. ഫോട്ടോ കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചുള്ള അസ്വസ്ഥജനകമായ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നായിരുന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ അഭിപ്രായം.




Next Story

RELATED STORIES

Share it