Sub Lead

'ഗുജറാത്തില്‍ ദലിതര്‍ക്കും ബ്രാഹ്മിണര്‍ക്കും പ്രത്യേകം കിണറുകള്‍' ആര്‍ട്ടിക്കിള്‍ 15 നെ കുറിച്ച് ആയുഷ്മാന്‍ ഖുറാന

'ജാതി വ്യവസ്ഥയും അതിന്റെ പേരിലുള്ള ആക്രമണങ്ങളും നമ്മുടെ രാജ്യത്ത് മാത്രമാണ് ഉണ്ടാവുന്നത്. ലോകത്ത് മറ്റൊരിടത്തും ഈ വിവേചനം കാണാന്‍ കഴിയില്ല. നമ്മുടെ വീട്ടിലെ ജോലിക്കാരിക്ക് പോലും പ്രത്യേക പാത്രമാണ് നല്‍കുക.' ആയുഷ്മാന്‍ ഖുറാന.

ഗുജറാത്തില്‍ ദലിതര്‍ക്കും ബ്രാഹ്മിണര്‍ക്കും പ്രത്യേകം കിണറുകള്‍  ആര്‍ട്ടിക്കിള്‍ 15 നെ കുറിച്ച് ആയുഷ്മാന്‍ ഖുറാന
X

രാജ്യത്ത് ജാതീയത വ്യാപിക്കുകയാണെന്ന് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. 'ഗുജറാത്തില്‍ ദലിതര്‍ക്കും ബ്രാഹ്മിണര്‍ക്കും പ്രത്യേകം പൊതു കിണറുകളുണ്ട്. ലോകത്ത് മറ്റൊരിടത്തും ഇത്തരം വിവേചനം കാണാനാവില്ല. ജാതീയത നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട കാലം കഴിഞ്ഞെന്നാണ് താന്‍ വിശ്വസിക്കുന്നത്' ജാതീയതക്കെതിരായ തന്റെ ചിത്രം ആര്‍ട്ടിക്കിള്‍ 15നെ കുറിച്ച് വിവരിക്കവെയാണ് ആയുഷ്മാന്‍ ഖുറാന ജാതീയതയെ കുറിച്ച് പ്രതികരിച്ചത്.


ജാതിവ്യവസ്ഥയെ കുറിച്ച് താന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് 'ഇന്ത്യ അണ്‍ടച്ച്ഡ്' എന്ന ഡോക്യുമെന്ററി കണ്ടിട്ടാണെന്ന് ആയുഷ്മാന്‍ പറയുന്നു. തമിഴ്‌നാട്ടിലെ ഒരു ബ്രാഹ്മണ ഗ്രാമത്തിലെത്തുന്ന ദലിതന്‍ ചെരുപ്പൂരി സൈക്കിളില്‍ വെച്ചിട്ടാണ് ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത്. ഗ്രാമം കടന്നതിന് ശേഷമാണ് അയാള്‍ ചെരുപ്പ് ധരിക്കുന്നത്. ആ കഥയാണ് ആ ഡോക്യൂമെന്ററി പറയുന്നത്.

'ജാതി വ്യവസ്ഥയും അതിന്റെ പേരിലുള്ള ആക്രമണങ്ങളും നമ്മുടെ രാജ്യത്ത് മാത്രമാണ് ഉണ്ടാവുന്നത്. ലോകത്ത് മറ്റൊരിടത്തും ഈ വിവേചനം കാണാന്‍ കഴിയില്ല. നമ്മുടെ വീട്ടിലെ ജോലിക്കാരിക്ക് പോലും പ്രത്യേക പാത്രമാണ് നല്‍കുക.' ആയുഷ്മാന്‍ ഖുറാന.

2014ല്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ രണ്ട് ദലിത് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം അടക്കം രാജ്യത്തെ ഞെട്ടിച്ച ജാതീയ ആക്രമണങ്ങളിലൂടെ ആര്‍ട്ടിക്കിള്‍ 15 എന്ന ചിത്രം കടന്നു പോകുന്നുണ്ട്. തുല്യതയെപ്പറ്റി പറയുന്ന ഭരണഘടനാ അനുച്ഛേദം 15 ആണ് സിനിമയുടെ പേരിനായി തെരഞ്ഞെടുത്തത്.

'ജാതി വ്യവസ്ഥയും അതിന്റെ പേരിലുള്ള ആക്രമണങ്ങളും നമ്മുടെ രാജ്യത്ത് മാത്രമാണ് ഉണ്ടാവുന്നത്. ലോകത്ത് മറ്റൊരിടത്തും ഈ വിവേചനം കാണാന്‍ കഴിയില്ല. നമ്മുടെ വീട്ടിലെ ജോലിക്കാരിക്ക് പോലും പ്രത്യേക പാത്രമാണ് നല്‍കുക. യുഎസിലെല്ലാം െ്രെഡവര്‍മാര്‍ക്ക് ഒപ്പമിരുന്ന് ഭക്ഷണം പങ്കുവെച്ച് ആളുകള്‍ കഴിക്കും. പക്ഷേ നമ്മുടെ നാട്ടിലത് സംഭവിക്കില്ല. ഇത് മാറണമെന്നാണ് ഞാന്‍ കരുതുന്നത്.' ആയുഷ്മാന്‍ ഖുറാന പറഞ്ഞു.

തെരുവ് നാടകവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം സഞ്ചരിക്കവെ പലതരത്തിലുള്ള ജീതി വിവേചനം നേരില്‍ കണ്ടിട്ടുണ്ടെന്നും ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ ആയുഷ്മാന്‍ ഖുറാന പറയുന്നു. രാജസ്ഥാനില്‍ ജാതി അറിഞ്ഞ ശേഷമാണ് ഒരാളോട് എങ്ങിനെ സംസാരിക്കണമെന്ന് പോലും ആളുകള്‍ തീരുമാനിക്കുന്നത്. അപരിചതരോട് സംസാരിച്ച് തുടങ്ങുമ്പോള്‍ തന്നെ അവര്‍ നമ്മോട് ജാതി ചോദിക്കും. അതിന് ശേഷം മാത്രമാണ് സംസാരിച്ച് തുടങ്ങുക. താന്‍ സവര്‍ണ ജാതിയില്‍പ്പെട്ട ആളായതിനാല്‍ ജാതീയ വിവേചനം നേരിട്ടിട്ടില്ലെന്നും ആയുഷ്മാന്‍ പറയുന്നു. ഇസ്‌ലാമോഫോബിയ പ്രമേയമാക്കി ഒരുക്കിയ 'മുല്‍ക്ക്' എന്ന സിനിമയ്ക്കു ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന സിനിമായാണ് ആര്‍ട്ടിക്കിള്‍ 15.

Next Story

RELATED STORIES

Share it