എ പി ജെ അബ്ദുല്‍ കലാം ജിഹാദി; ആണവ രഹസ്യം പാകിസ്താനു ചോര്‍ത്തിയെന്നും യതി നരസിംഹാനന്ദ
ഗാസിയാബാദ്: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനും മുസ് ലിംകള്‍ക്കുമെതിരേ വംശീയ വിദ്വേഷം ചൊരിഞ്ഞ് ഗാസിയാബാദ് ദാസ്ന ദേവി ക്ഷേത്രത്തിലെ പുരോഹിതന് യതി നരസിംഹാനന്ദ സരസ്വതി രംഗത്ത്. കലാം ജിഹാദി ആയിരുന്നെന്നും ഉന്നത പദവിയില്‍ എത്തുന്ന ഒരു മുസ് ലിമിനും ഇന്ത്യാ അനുകൂലിയാവാന് കഴിയില്ലെന്നും അലിഗഢില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ചതിനു മുസ് ലിം ബാലനെ ക്രൂരമായി മര്‍ദ്ദിച്ച ക്ഷേത്രത്തിലെ പുരോഹിതനാണ് ഹിന്ദുത്വ നേതാവായ യതി നരസിംഹാനന്ദ സരസ്വതി. ബാലനെ മര്‍ദ്ദിച്ചതിനെ ന്യായീകരിക്കുകയും പ്രതിയെ അഭിനന്ദിക്കുകയും ചെയ്ത യതി നരസിംഹാനന്ദ സരസ്വതി, ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പരിശീലിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചാനല്‍ ഇന്റര്‍വ്യൂവില്‍ കടുത്ത മുസ് ലിം വിരോധമുള്ള പ്രയോഗങ്ങള്‍ നടത്തിയിട്ടുള്ളത്.
''ഉന്നത സ്ഥാനത്തെത്തുന്ന ഒരു മുസ് ലിമിനും ഇന്ത്യാ അനുകൂലിയാകാനാവില്ല. കലാം ഒരു ജിഹാദിയായിരുന്നു. മുസ് ലിംകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കലാം രാഷ്ട്രപതി ഭവനില്‍ പ്രത്യേക വിഭാഗം തുറന്നിരുന്നു. ഡിആര്‍ഡിഒ തലവന്‍ എന്ന നിലയില്‍ ഇന്ത്യയുടെ ആണവ രഹസ്യങ്ങള്‍ കലാം പാകിസ്താനു ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്നും നരസിംഹാനന്ദ ആരോപിച്ചു.
Abdul Kalam Was Jihadi: Priest of Ghaziabad Temple
RELATED STORIES
തിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTമദ്യനയ അഴിമതിക്കേസ്:ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല
6 May 2024 8:57 AM GMT'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട'; കേരള...
6 May 2024 8:55 AM GMT