Sub Lead

ജയ്പൂരില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു; സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹം പ്രചരിക്കുന്നത് കൂടുതല്‍ സംഘര്‍ഷത്തിനു കാരണമാവുന്നതായി കണ്ടെത്തിയതോടെയാണ് പോലിസ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്

ജയ്പൂരില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു; സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
X
ജയ്പൂര്‍: ശാസ്ത്രിനഗറില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ഇതേത്തുടര്‍ന്ന് പോലിസ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. തിങ്കളാഴ്ച രാത്രിയാണ് വീടിന് സമീപം ഏഴ് വയസ്സുകാരിയായ പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതായി തെളിഞ്ഞു. മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്നാണ് പോലിസ് അന്വേഷണത്തില്‍ വ്യക്തമായത്. സംഭവം പുറത്തറിഞ്ഞതോടെ പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിക്കു മുന്നില്‍ നിരവധിപേര്‍ തടിച്ചുകൂടി. സമീപത്ത് നിര്‍ത്തിയിട്ട കാറുകള്‍ തകര്‍ത്തു. സംഘര്‍ഷവിവരമറിഞ്ഞ് കൂടുതല്‍ പോലിസിനെ പ്രദേശത്ത് വിനിയോഗിച്ചിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹം പ്രചരിക്കുന്നത് കൂടുതല്‍ സംഘര്‍ഷത്തിനു കാരണമാവുന്നതായി കണ്ടെത്തിയതോടെയാണ് പോലിസ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.




Next Story

RELATED STORIES

Share it