Sub Lead

തൃശൂര്‍ പൂരപ്പറമ്പില്‍ വിതരണത്തിന് വച്ച സവര്‍ക്കറുടെ ചിത്രമുളള ബലൂണുകളും മാസ്‌കുകളും പോലിസ് പിടിച്ചെടുത്തു; ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍

തൃശൂര്‍ പൂരപ്പറമ്പില്‍ വിതരണത്തിന് വച്ച സവര്‍ക്കറുടെ ചിത്രമുളള ബലൂണുകളും മാസ്‌കുകളും പോലിസ് പിടിച്ചെടുത്തു; ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍
X

തൃശൂര്‍: പൂരപ്പറമ്പില്‍ വിതരണം ചെയ്യാന്‍ വച്ചിരുന്ന വി ഡി സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്‌കുകളും പോലിസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷന്‍ സി ജെ കിഷനെ പോലിസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വച്ചു. ഹിന്ദു മഹാസഭയുടെ തൃശൂര്‍ കാര്യാലയത്തില്‍ നിന്നാണ് സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്‌കുകളും പോലിസ് കണ്ടെടുത്തത്. പൂരപ്പറമ്പില്‍ സവര്‍ക്കര്‍ ബലൂണുകളും മാസ്‌കുകളും വിതരണം ചെയ്യാനൊരുങ്ങവെയാണ് പോലിസിന്റെ നടപടി. കണ്ടെടുത്ത ബലൂണുകളെല്ലാം നശിപ്പിച്ചെന്നാണ് വിവരം.

തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തില്‍ പാറമേക്കാവ് ദേവസ്വം വി ഡി സവര്‍ക്കറുടെ ചിത്രം പതിച്ച കുടകള്‍ ഉള്‍പ്പെടുത്തിയത് വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം. സവര്‍ക്കറിന്റെ ചിത്രം ആലേഖനം ചെയ്ത് സ്‌പെഷ്യല്‍ കുടകള്‍ പാറമേക്കാവ് ദേവസ്വം ഉള്‍പ്പെടുത്തിയതിതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള കെ രാജനും സര്‍ക്കാരിന്റെ അതൃപ്തി ദേവസ്വത്തെ അറിയിച്ചതിന് പിന്നാലെയാണ് സവര്‍ക്കറിന്റെ ചിത്രമുള്ള കുടകള്‍ പിന്‍വലിച്ചത്.

ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയില്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമിടയിലയിരുന്നു സവര്‍ക്കറിനെയും ഉള്‍പ്പെടുത്തിയിരുന്നത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖര്‍ ആസദിനുമൊപ്പം സവര്‍ക്കറെയും തിരുകിക്കയറ്റുകയായിരുന്നു. പാറമേക്കാവ് ദേവസ്വത്തിന്റെ ചമയ പ്രദര്‍ശനത്തിലാണ് കുടകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയായിരുന്നു ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സവര്‍ക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നില്‍ക്കുന്ന ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. ഉദ്ഘാടന പരിപാടിയില്‍ എംഎല്‍എ പി ബാലചന്ദ്രനുമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it