Sub Lead

ടീസ്ത സെതല്‍വാദ് ജയില്‍മോചിതയായി

ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വിശദമായി വാദം കേട്ട ശേഷമമാണ് ജാമ്യം നല്‍കിയത്.

ടീസ്ത സെതല്‍വാദ് ജയില്‍മോചിതയായി
X

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് ജയില്‍ മോചിതയായിം. നിലവില്‍ ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ടീസ്തയ്ക്ക് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് ജയില്‍നിന്നും പുറത്തിറങ്ങാനായത്. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വിശദമായി വാദം കേട്ട ശേഷമമാണ് ജാമ്യം നല്‍കിയത്. 25,000 രൂപയുടെ വ്യക്തിഗത ബോണ്ട് നല്‍കണമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്ത്യ വിടരുതെന്നും സെഷന്‍സ് കോടതി ടീസ്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിനും തേളിവ് ശേഖരണത്തിനും പോലിസിന് മതിയായ സമയം കിട്ടിയെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്നും ഇക്കാര്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. തുടരന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും ടീസ്തയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോള്‍ കോടതി ഗുജറാത്ത് പോലിസിനെയും ഹൈക്കോടതിയെയും വിമര്‍ശിച്ചിരുന്നു.

രണ്ടുമാസമായി കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും സാകിയ ജഫ്രിയുടെ കേസ് തള്ളി സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങളല്ലാതെ എഫ്‌ഐആറില്‍ മറ്റൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി നോട്ടീസിന് മറുപടി നല്‍കാന്‍ ആറ് ആഴ്ചയെടുത്തു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൊലപാതകം പോലെ ഗുരുതരമല്ലെന്നും കോടതി പറഞ്ഞിരുന്നു. ജാമ്യം അനുവദിക്കുന്നതിന് തടസ്സമാവുന്ന കുറ്റങ്ങളൊന്നുമില്ലെന്നും നിരീക്ഷിച്ചാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്നാരോപിച്ച് ജൂണ്‍ 26നാണ് ടീസ്തയെ പോലിസ് അറസ്റ്റുചെയ്തത്.

Next Story

RELATED STORIES

Share it