Big stories

ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്‍

റമീറെസ, പാബ്ലോ പെരെസ് എന്നിവരുടെ കിക്കുകളാണ് ബെംഗളൂരുവിനായി പാഴായത്.

ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്‍
X

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 2022-23 സീസണിലെ കിരീടം എടികെ മോഹന്‍ ബഗാന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തിയാണ് എടികെയുടെ ജയം. എടികെയുടെ നാലാം ഐഎസ്എല്‍ കിരീടമാണ്. 4-3നാണ് എടികെ ഷൂട്ടൗട്ടില്‍ ജയിച്ചത്. നിശ്ചിത സമയത്തും എക്‌സ്ട്രാടൈമിലും സ്‌കോര്‍ 2-2 എന്ന നിലയിലായിരുന്നു. ഗോവയില്‍ നടന്ന മല്‍സരത്തില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. നിശ്ചിത സമയത്ത് മോഹന്‍ ബഗാനായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോള്‍ നേടി. 14, 85 മിനിറ്റുകളിലായിരുന്നു പെട്രറ്റോസിന്റെ പെനാല്‍റ്റി ഗോളുകള്‍. ബെംഗളൂരുവിനായി 45ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സുനില്‍ ഛേത്രി ആദ്യ ഗോളും 78ാം മിനിറ്റില്‍ റോയ് കൃഷ്ണ രണ്ടാം ഗോളും നേടി. റമീറെസ, പാബ്ലോ പെരെസ് എന്നിവരുടെ കിക്കുകളാണ് ബെംഗളൂരുവിനായി പാഴായത്.







ഈ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ഒഡീഷാ എഫ്‌സിയുടെ ഡീഗോ മൗറിസിയോയ്ക്കാണ്. ബ്രസീലിയന്‍ താരം ഒഡീഷയ്ക്കായി 12 ഗോളുകള്‍ നേടി. എടികെയുടെ പെട്രറ്റോസും ഈസ്റ്റ് ബംഗാളിന്റെ ക്ലിറ്റണ്‍ സില്‍വയും ഈ സീസണില്‍ 12 ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍ കുറഞ്ഞ സമയം കളിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുക.












Next Story

RELATED STORIES

Share it