Latest News

ഏഷ്യാ കപ്പ്; പക വീട്ടി ഇന്ത്യ; പാകിസ്താനെതിരേ അഞ്ച് വിക്കറ്റ് ജയം

പാകിസ്താനോട് ഏറ്റ തോല്‍വിക്ക് ഇന്ത്യ അതേ വേദിയില്‍ മധുരമായി പകരം വീട്ടി.

ഏഷ്യാ കപ്പ്; പക വീട്ടി ഇന്ത്യ; പാകിസ്താനെതിരേ അഞ്ച് വിക്കറ്റ് ജയം
X



ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. അവസാനം വരെ ആവേശം വിതറിയ മല്‍സരത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ഡെയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 148 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ശേഷിക്കെ ഇന്ത്യ പിന്തുടര്‍ന്നു. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനോട് ഏറ്റ നാണംകെട്ട തോല്‍വിക്ക് ഇന്ത്യ അതേ വേദിയില്‍ മധുരമായി പകരം വീട്ടി. 17 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഹാര്‍ദ്ദിക്ക് പാണ്ഡെ- 29 പന്തില്‍ 35 റണ്‍സെടുത്ത ജഡേജ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ കോഹ്‌ലി 34 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായി.


മറുപടി ബാറ്റിങ് തുടങ്ങി രണ്ടാമത്തെ പന്തില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. പാകിസ്താനായി അരങ്ങേറ്റം നടത്തിയ നസീം ഷായ്ക്കായിരുന്നു വിക്കറ്റ്. ക്യാപ്റ്റന്‍ രോഹിത്തും 12 റണ്‍സെടുത്ത് പുറത്തായി.മുഹമ്മദ് നവാസിനാണ് വിക്കറ്റ്. മികച്ച ബാറ്റിങ് കാഴ്ചവച്ചാണ് മുന്‍ ക്യാപ്റ്റന്‍ പുറത്തായത്. ഇതിനിടെ വന്ന സൂര്യകുമാര്‍ യാദവ് 18 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായി. ഹാര്‍ദ്ദിക്കും ജഡേജയും നിലയുറപ്പിച്ചതാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്. നാലിന് 89 എന്ന നിലയില്‍ നിന്ന് 141 റണ്‍സിലേക്ക് ടീമിനെ എത്തിച്ചത് ഈ കൂട്ടുകെട്ടാണ്. 19.1 ഓവറിലാണ് ജഡേജ പുറത്താവുന്നത്. ഈ ഓവറിലെ നാലാമത്തെ പന്ത് സിക്‌സര്‍ പറത്തി ഹാര്‍ദ്ദിക്ക് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. തുടക്കം മുതലെ പാക് ബൗളിങ് നിര ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. നവാസ് മൂന്നും നസീം രണ്ടും വിക്കറ്റ് പാകിസ്താനായി നേടി.


നാല് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദ്ദിക്ക് പാണ്ഡെയുമാണ് ഇന്ന് ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങിയത്.അര്‍ഷദീപ് സിങ് രണ്ടും ആവേശ് ഖാന്‍ ഒരു വിക്കറ്റും നേടി.

ടോസ് ലഭിച്ച ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കം മുതലെ തകര്‍പ്പന്‍ ബൗളിങോടെ ഇന്ത്യ മല്‍സരത്തില്‍ ആധിപത്യം നേടിയിരുന്നു. സ്‌കോര്‍ 15ല്‍ എത്തി നില്‍ക്കെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ (10) ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി കൊണ്ടായിരുന്നു ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങിയത്. തുടര്‍ന്ന് ആവേശ് ഖാനാണ് പാകിസ്താന്റെ രണ്ടാമത്തെ വിക്കറ്റ് വീഴ്ത്തിയത്. ഫഖര്‍ സമന്‍ 10 റണ്‍സെടുത്ത് നില്‍ക്കെയാണ് പുറത്തായത്. തുടര്‍ന്ന് റിസ്വാവനും (43) ഇഫ്തിഖാറും (28) ചേര്‍ന്ന് പാക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 12ാമത്തെ ഓവറില്‍ ഇഫ്തിഖാറിനെയും പാകിസ്താന് നഷ്ടമായി. ബൗളിങില്‍ പിന്നീട് ഹാര്‍ദ്ദിക്ക് പാണ്ഡെയുടെ ഊഴമായിരുന്നു .ഇഫ്തിഖറിനെ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കി പുറത്താക്കി. തുടര്‍ന്ന് റിസ്വാനെ ഹാര്‍ദ്ദിക്ക് ആവേശ് ഖാന് ക്യാച്ച് നല്‍കി പുറത്താക്കുകയായിരുന്നു.



പിന്നീട് വന്നവര്‍ പൊരുതാനാവാതെ പുറത്താവുകയായിരുന്നു. ഖുഷ്ദില്‍ (2), ഷദാബ് (10), ആസിഫ് അലി (9), നവാസ് (1), നസീം (0) എന്നിവര്‍ പെട്ടെന്ന് പുറത്തായി. റൗഫ് (13), ഡാനി (16) എന്നിവര്‍ പുറത്താവാതെ നിന്നു.




Next Story

RELATED STORIES

Share it