അഭിനന്ദനെ മോചിപ്പിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നില്ലെന്നു പാകിസ്താന്
ലാഹോര്‍: പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ മോചിപ്പിച്ചത് പുറത്തു നിന്നുള്ള സമ്മര്‍ദം മൂലമല്ലെന്നും സമാധാന ശ്രമങ്ങളുടെ ഭാഗമായാണെന്നും പാകിസ്താന് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. ബിബിസിക്കു നല്കിയ അഭിമുഖത്തിലാണ് ഖുറേഷി ഇക്കാര്യം പറഞ്ഞത്. അഭിനന്ദന്റെ മോചനത്തിലൂടെ ഇന്ത്യക്ക് ഒരു സന്ദേശം നല്‍കുകയാണ് തങ്ങളുദ്ദേശിച്ചത്. ഇന്ത്യക്കാരെ സങ്കടത്തിലാക്കുകയോ ഇന്ത്യന്‍ പൗരന്മാരോട് അപമര്യാദയായി പെരുമാറുകയോ ചെയ്യുക എന്നത് തങ്ങളുടെ നിലപാടല്ല. സമാധാനം മാത്രമാണ് തങ്ങളാഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അഭിനന്ദനെ വിട്ടുനല്‍കിയത്- ഖുറേഷി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്. എന്നാല്‍ പരസ്പരം മിസൈല്‍ വര്ഷിച്ചാണോ നാം ഈ പ്രശ്നങ്ങളെ പരിഹരിക്കേണ്ടതെന്നും ഖുറേഷി ചോദിച്ചു. പാകിസ്താന് സമാധാനം ആഗ്രഹിക്കുന്നതിനാലാണു ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാവുന്നത്. അയല്‍ക്കാരും ആണവശക്തി ഉള്ളവരുമായ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയുടെ വഴിയാണ് സ്വീകരിക്കേണ്ടത്. സമാധാനത്തിനായി ഇന്ത്യയുമായി ഏതു തരത്തിലും സഹകരിക്കാന്‍ പാകിസ്താന് ഒരുക്കമാണ്. സമാധാനത്തിനായി നമുക്കൊരുമിച്ചിരിക്കാം. അതല്ലാതെ യുദ്ധത്തിലേക്കു പോവുന്നത് തികച്ചും ആത്മഹത്യാപരമായ തീരുമാനമായിരിക്കുമെന്നും ഖുറേഷി ചൂണ്ടിക്കാട്ടി.
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT