World

സിഡ്‌നിയില്‍ ബോണ്ടി ബീച്ചില്‍ ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 12 പേര്‍ കൊല്ലപ്പെട്ടു, 29 പേര്‍ക്ക് പരിക്ക്

സിഡ്‌നിയില്‍ ബോണ്ടി ബീച്ചില്‍ ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 12 പേര്‍ കൊല്ലപ്പെട്ടു, 29 പേര്‍ക്ക് പരിക്ക്
X

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ബോണ്ടി ബീച്ചില്‍ രണ്ടുപേര്‍ ചേര്‍ന്നു നടത്തിയ വെടിവയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.17ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പ്പ്. അക്രമികളിലൊരാളെ പോലിസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. രണ്ടാമത്തെയാള്‍ സാരമായ പരിക്കുകളോടെ പിടിയിലായി.

ഓസ്‌ട്രേലിയന്‍ സമയം വൈകിട്ട് 6.30ഓടെയാണ് ആദ്യം വെടിവയ്പ്പുണ്ടായത്. സിഡ്‌നിയിലെ പ്രധാന വിനോദ കേന്ദ്രമാണ് പ്രശസ്തമായ ബോണ്ടി ബീച്ച്. ഹനൂക്ക ഫെസ്റ്റിവലിന്റെ തുടക്കമായതിനാല്‍ ബോണ്ടി ബീച്ചില്‍ നൂറുകണക്കിനാളുകള്‍ ഒത്തുചേര്‍ന്നിരുന്നു. ഇവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. കുട്ടികളെയും വയോധികരെയും പോലും വെടിവച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പറഞ്ഞു. പോലിസും ദ്രുതപ്രതികരണ വിഭാഗവും ജനങ്ങളെ രക്ഷിക്കാന്‍ ഉടന്‍ ഇടപെട്ടു. അക്രമികളുടെ ഇരയായവരെ കുറിച്ചാണ് എന്റെ ചിന്തകള്‍. ഫെഡറല്‍ പോലിസുമായും ന്യൂ സൗത്ത് വെയ്ല്‍സ് അധികൃതരുമായും ബന്ധപ്പെടുകയാണ്. ആസ്‌ട്രേലിയയിലെ ജൂതരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നത്. ജൂത വിഭാഗത്തിനെതിരായ ഏതൊരു ആക്രമണവും ഓസ്‌ട്രേലിയയിലെ മുഴുവന്‍ ജനങ്ങള്‍ക്കും എതിരെയുള്ള ആക്രമണമാണ് അദ്ദേഹം പറഞ്ഞു.



Next Story

RELATED STORIES

Share it