- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒബാമയുടെ റെക്കോർഡ് ഭേദിച്ച് ജോ ബൈഡൻ: വിജയിച്ചാൽ ബൈഡൻ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന അമേരിക്കൻ പ്രസിഡന്റ്
6,94,98,516 പോപ്പുലർ വോട്ടുകളായിരുന്നു 2008-ലെ തിരഞ്ഞെടുപ്പിൽ ബരാക്ക് ഒബാമ നേടിയത്. അമേരിക്കയിലെ ജനസംഖ്യ കഴിഞ്ഞ പത്തു വർഷത്തിനിടെ ഏകദേശം 26 ദശലക്ഷമായി വർധിച്ചിരുന്നു.

വാഷിങ്ടൺ: ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന അമേരിക്കൻ പ്രസിഡന്റ് എന്ന വിശേഷണത്തിന് അർഹനാകുമെന്നു ഫോക്സ് ന്യൂസ് റിപോർട്ട് ചെയ്തു. ജോ ബൈഡന് ഇപ്പോൾ 72 ദശ ലക്ഷം പോപ്പുലർ വോട്ടുകളാണ് ലഭിച്ചത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ ബരാക്ക് ഒബാമയുടെ റെക്കാർഡിനെ മറികടക്കുന്നതാണ് ജോ ബൈഡൻ നേടിയ വോട്ടുകളെന്ന് അസ്സോസിയേറ്റ് പ്രസ്സിന്റെ കണക്കുകൾ ഉദ്ധരിച്ചു കൊണ്ട് ഫോക്സ് ന്യൂസ് റിപോർട്ട് ചെയ്തു.
6,94,98,516 പോപ്പുലർ വോട്ടുകളായിരുന്നു 2008-ലെ തിരഞ്ഞെടുപ്പിൽ ബരാക്ക് ഒബാമ നേടിയത്. അമേരിക്കയിലെ ജനസംഖ്യ കഴിഞ്ഞ പത്തു വർഷത്തിനിടെ ഏകദേശം 26 ദശലക്ഷമായി വർധിച്ചിരുന്നു. ഇതായിരിക്കാം ജോ ബൈഡന്റെ വോട്ടിൽ പ്രതിഫലിച്ചതെന്നാണ് ഫോക്സ് ന്യൂസിന്റെ വിലയിരുത്തൽ. നിലവിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനേക്കാൾ 27 ലക്ഷം വോട്ടുകൾക്ക് മുന്നിലാണ് ജോ ബൈഡൻ.
പെൻസിൽവാനിയ, ജോർജിയ, നെവാഡ എന്നിവയുൾപ്പെടെ നിരവധി നിർണായക സംസ്ഥാനങ്ങളിൽ ഇപ്പോഴും വോട്ടെണ്ണൽ തുടരുകയാണ്. ജോ ബൈഡന് 264 ഇലക്ട്‌റൽ വോട്ടുകളും ട്രംപിന് 214 വോട്ടുകളുമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. നേരിയ ലീഡുള്ള നെവാഡയിൽ വിജയിക്കുകയാണെങ്കിൽ ജോ ബൈഡന്റെ വിജയ സാധ്യത വർധിക്കും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 49.3 ശതമാനം വോട്ടുകളാണ് നെവാഡയിൽ ബൈഡന് ലഭിച്ചിരിയ്ക്കുന്നത്. ബൈഡന് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടു 48.7% വോട്ടുകളാണ് ഡൊണാൾഡ് ട്രംപിന് നെവാഡയിൽ ലഭിച്ചത്.
ഇത് അസാധാരണമായ ഒരു തിരഞ്ഞെടുപ്പാണെന്നും നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന പോളിംഗാണു ഉണ്ടായിരിക്കുന്നതെന്നും രണ്ട് സ്ഥാനാർത്ഥികൾക്കും മുമ്പുണ്ടായിരുന്നതിനേക്കാൾ വലിയ വോട്ട് ലഭിക്കുമെന്നും പെൻസിൽവാനിയ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ റോജേഴ്സ് സ്മിത്ത് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















