World

ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകി കസ്റ്റഡിയില്‍

ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകി കസ്റ്റഡിയില്‍
X

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ ചാര്‍ളി കിര്‍ക്ക് വെടിവച്ച് കൊലപ്പെടുത്തിയ അക്രമി പിടിയിലെന്ന് ഡോണാള്‍ഡ് ട്രംപ്. യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ ഒരു യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റ് കൊല്ലപ്പെട്ട 31 കാരനായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകിയെന്ന് സംശയിക്കുന്ന ആളെ പിടികൂടിയത്. അക്രമിയെ അറിയുന്നവര്‍ തന്നെയാണ് ഇയാളെ പിടികൂടാന്‍ സഹായിച്ചതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഫോക്‌സ് ന്യൂസിനോട് വ്യക്തമാക്കി. അറസ്റ്റ് വിവരം ഉടന്‍ തന്നെ എഫ്ബിഐ വിശദമാക്കും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും, ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കെതിരെയും, എച്ച് 1 ബി വീസകള്‍ക്കെതിരെയും കടുത്ത നിലപാട് പ്രചരിപ്പിച്ചിരുന്നു. ഏറെ പ്രചാരമുള്ള പോഡ്കാസ്റ്റുകളുടെ അവതാരകനാണ് അദ്ദേഹം. ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചത്. യൂട്ടായിലെ ഓറമിലുള്ള യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ ഒരു ക്യാംപസ് പരിപാടിയില്‍ തോക്ക് അക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.

ക്രിസ്ത്യന്‍ ദേശീയതയെ പ്രോത്സാഹിപ്പിക്കാനായി പെന്തക്കോസ്ത് പാസ്റ്റര്‍ റോബ് മക്കോയിയുമായി ചേര്‍ന്ന്, യാഥാസ്ഥിതിക വിഷയങ്ങളില്‍ മത സമൂഹങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ചാര്‍ളി കിര്‍ക്ക് ടേണിംഗ് പോയിന്റ് ഫെയ്ത്ത് രൂപീകരിച്ചത്. തോക്ക് നിയന്ത്രണം, ഗര്‍ഭഛിദ്രം, എല്‍ജിബിടിക്യു അവകാശങ്ങള്‍ എന്നിവയ്ക്കെതിരായ തന്റെ ശക്തമായ എതിര്‍പ്പുകളും ചാര്‍ളി പ്രകടിപ്പിച്ചിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ വിമര്‍ശിച്ചത് വിവാദമായിരുന്നു.




Next Story

RELATED STORIES

Share it