Kerala

ഓപറേഷന്‍ പഴ്‌സ് സ്ട്രിംഗ്‌സ്: അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ഓപറേഷന്‍ പഴ്‌സ് സ്ട്രിംഗ്‌സ്: അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: ജല അതോറിറ്റിയുടെ സബ്ഡിവിഷനല്‍ ഓഫിസില്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു. ഓപറേഷന്‍ പഴ്‌സ് സ്ട്രിംഗ്‌സ് മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സംസ്ഥാനത്തെ 90 സബ്ഡിവിഷന്‍ ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടന്നത്.

തിരുവനന്തപുരം പോങ്ങുംമൂട് വാട്ടര്‍ വര്‍ക്‌സ് വെസ്റ്റ് സബ്ഡിവിഷനില്‍ മുന്‍പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറായിരുന്ന എം മനോജ്, പാലക്കാട് ഒറ്റപ്പാലം പിഎച്ച് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എംഎസ് ബാബു, ഹെഡ്ക്ലര്‍ക്ക് എന്‍വി ഹബീബ, കണ്ണൂര്‍ മട്ടന്നൂര്‍ വാട്ടര്‍ സപ്ലൈ സബ്ഡിവിഷന്‍ ഹെഡ്ക്ലാര്‍ക്ക് ടിവി ബിജു എന്നിവരെയാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്. ക്രമക്കേടുകള്‍ കണ്ടെത്തിയ 18 ഓഫിസുകളില്‍ വിശദ പരിശോധനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കണം.

ജലഅതോറിറ്റിയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് 'ഓപറേഷന്‍ പഴ്‌സ് സ്ട്രിംഗ്‌സ്' എന്ന പേരില്‍ മിന്നല്‍ പരിശോധന നടത്താന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി ജലഅതോറിറ്റി എംഡിക്ക് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാനമെട്ടാകെയുള്ള സബ്ഡിവിഷന്‍ ഓഫിസുകളില്‍ സൂപ്രിണ്ടിങ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സി്യുട്ടീവ് എന്‍ജിനീയര്‍മാരും ഉദ്യോഗസ്്ഥരും പരിശോധന നടത്തുകയായിരുന്നു. അസിസ്റ്റന്റ് എക്‌സി്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് ബന്ധമില്ലാത്ത ഓഫിസുകളിലാണ് അവരെ പരിശോധനയ്ക്ക് അയച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പരിശോധിക്കേണ്ട ഓഫിസ് ഏതെന്ന് അസിസ്റ്റന്റ് എക്‌സി്യുട്ടീവ് എന്‍ജിനീയമാരെ സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍ അറിയിച്ചത്.

Next Story

RELATED STORIES

Share it