Kerala

ബാലഭാസ്കറിൻ്റെ മരണം: പുതിയ വെളിപ്പെടുത്തലുമായി സോബി

നീല ഇന്നോവ കാർ ഒരുസംഘം അക്രമിക്കുന്നത് കണ്ടു.

ബാലഭാസ്കറിൻ്റെ മരണം: പുതിയ വെളിപ്പെടുത്തലുമായി സോബി
X

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ദുരൂഹമരണത്തിൽ കേസിലെ സാക്ഷിയായ കലാഭവൻ സോബിയുമായി സിബിഐ സംഘം തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടം നടന്ന സ്ഥലത്ത് രാവിലെയാണ് തെളിവെടുപ്പ് നടത്തിയത്. അപകടത്തിൽപ്പെട്ട വാഹനവും പരിശോധിച്ചു.

വയലിനിസ്റ്റ് ബാലഭാസ്ക്കറും മകളും കൊല്ലപ്പെട്ട വാഹനാപകടത്തിന്‍റെ ദൃക്സാക്ഷി എന്നവകാശപ്പെടുന്നയാളാണ് കലാഭവൻ സോബി. അപകടം നടക്കും മുമ്പ് തന്നെ ബാലഭാസ്കറിന്റെ വാഹനത്തോട് സാമ്യമുള്ള നീല ഇന്നോവ കാറിനു നേരെ ഒരു സംഘം ആളുകൾ അക്രമം നടത്തിയെന്നും വാഹനത്തിന്റെ മുൻ സീറ്റിൽ അവശ നിലയിൽ ഒരാളെ കണ്ടിരുന്നു എന്നുമാണ് സോബിയുടെ മൊഴിയെന്നാണ് സൂചന.

അപകടം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിനു മുന്നിലായിരുന്നു ആക്രമണമെന്നും മൊഴിയുണ്ട്. ഈ മൊഴിയിലെ വസ്തുതാ പരിശോധനയാണ് സിബിഐ ഇന്ന് നടത്തുന്നത്. ബാലഭാസ്കറിൻ്റെ വാഹനം തകർത്ത ശേഷം അപകടസ്ഥലത്ത് കൊണ്ടിട്ടുവെന്ന സംശയമാണ് സോബി പ്രകടിപ്പിച്ചത്.

ബാലഭാസ്കറിൻ്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജ്ജുനെ മറയാക്കി സ്വർണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. ബാലഭാസ്കറിൻ്റെ അപകട മരണത്തിന് പിന്നിൽ സ്വർണ കടത്ത് സംഘത്തിൻ്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it