Kerala

സ്വര്‍ണക്കടത്ത്: ശിവശങ്കറിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ എന്‍ ഐ എ തുടങ്ങി; ഇന്ന് നിര്‍ണായകം

സ്വപ്ന സുരേഷും സരിത്തുമായി സൗഹദം മാത്രമാണുള്ളതെന്നും ഇവരുമായി വഴിവിട്ട യാതൊരു വിധ ബന്ധവുമില്ലെന്നുമുള്ള മുന്‍ നിലപാട് ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും ശിവശങ്കര്‍ ആവര്‍ത്തിച്ചതായാണ് വിവരം. സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ല.കേസിലെ മറ്റു പ്രതികളായ ഫൈസല്‍ ഫരീദുമായോ കെ ടി റമീസുമായോ യാതൊരു ബന്ധവുമില്ലെന്നും ഇവരുമായി സംസാരിച്ചിട്ടില്ലെന്നും ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും ശിവശങ്കര്‍ വ്യക്തമാക്കിയതായാണ് വിവരം

സ്വര്‍ണക്കടത്ത്: ശിവശങ്കറിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ എന്‍ ഐ എ തുടങ്ങി; ഇന്ന് നിര്‍ണായകം
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എന്‍ ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എന്‍ ഐ എ ആരംഭിച്ചു. രാവിലെ 10 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.ഇന്ന് വൈകുന്നേരത്തിനുള്ളില്‍ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.ഇന്നലെ ഒമ്പതു മണിക്കൂര്‍ എന്‍ ഐ എ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരകാണമെന്ന് നിര്‍ദേശിച്ച് നോട്ടീസ് നല്‍കി ശിവശങ്കറിനെ ഇന്നലെ രാത്രി ഏഴുമണിയോടെ വിട്ടയച്ചിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്,സന്ദീപ് നായര്‍,സരിത്ത് എന്നിവരുമായി ശിവങ്കറിനുളള ബന്ധം,സ്വര്‍ണക്കടത്തിന് പ്രതികള്‍ക്ക് ശിവശങ്കര്‍ എന്തെങ്കിലും തരത്തില്‍ സഹായം ചെയ്തുനല്‍കിയോ എന്നിവയടക്കമുളള കാര്യങ്ങളാണ് എന്‍ ഐ എ പ്രധാനമായും ശിവശങ്കറിനോട് ചോദിക്കുന്നതെന്നാണ് അറിയുന്നത്.സ്വപ്ന സുരേഷും സരിത്തുമായി സൗഹദം മാത്രമാണുള്ളതെന്നും ഇവരുമായി വഴിവിട്ട യാതൊരു വിധ ബന്ധവുമില്ലെന്നുമുള്ള മുന്‍ നിലപാട് ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും ശിവശങ്കര്‍ ആവര്‍ത്തിച്ചതായാണ് വിവരം. സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ല.കേസിലെ മറ്റു പ്രതികളായ ഫൈസല്‍ ഫരീദുമായോ കെ ടി റമീസുമായോ യാതൊരു ബന്ധവുമില്ലെന്നും ഇവരുമായി സംസാരിച്ചിട്ടില്ലെന്നും ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും ശിവശങ്കര്‍ വ്യക്തമാക്കിയതായാണ് വിവരം.ഏതാനും ദിവസം മുമ്പ് ശിവശങ്കറിനെ എന്‍ ഐ എ തിരുവനന്തപുരത്ത് വെച്ച് അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഇതില്‍ നിന്നും ലഭിച്ച മൊഴികളും പിന്നീട് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത്ത് എന്നിവരെ എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച മൊഴികളിലും വൈരുധ്യം ഉണ്ടായതോടെയാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കൊച്ചിയിലേക്ക് എന്‍ ഐ എ വിളിച്ചുവരുത്തിയതെന്നാണ് സൂചന.എന്‍ ഐ എയുടെ ദക്ഷിണ മേഖലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊച്ചി യൂനിറ്റ് മേധാവി, കേസ് അന്വേഷണത്തന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘത്തിന്റെ നേതൃത്വത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്,സന്ദീപ് നായര്‍, സരിത്ത് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച കൂടുതല്‍ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി തയാറാക്കിയ പുതിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ കേസില്‍ ശിവശങ്കറിനു ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് എ എന്‍ ഐ എ അന്തിമ തീരുമാനത്തിലെത്തുമെന്നാണ് അറിയുന്നത്.

Next Story

RELATED STORIES

Share it