Kerala

സ്വര്‍ണക്കടത്ത്: സ്വപ്‌നയും സന്ദീപും എന്‍ ഐ എ കസ്റ്റഡിയില്‍ തുടരും

നാലു ദിവസത്തേക്കു കൂടിയാണ് ഇരുവരുടെയും കസ്റ്റഡി കാലാവധി കൊച്ചിയിലെ എന്‍ ഐ എ കോടതി നീട്ടിയിരിക്കുന്നത്.ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എന്‍ ഐ എ അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കസ്റ്റഡിക്കാലവധി നീട്ടി അനുവദിച്ചിരിക്കുന്നത്.ഇരുവര്‍ക്കും വേണ്ടിയുള്ള ജാമ്യാപേക്ഷ പ്രതിഭാഗം അഭിഭാഷകന്‍ എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.24 ന് ജാമ്യ ഹരജി പരിഗണിക്കും

സ്വര്‍ണക്കടത്ത്: സ്വപ്‌നയും സന്ദീപും എന്‍ ഐ എ കസ്റ്റഡിയില്‍ തുടരും
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ അറസ്റ്റു ചെയ്ത രണ്ടാം പ്രതി സ്വപ്‌ന സുരേഷ്,നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരുടെ എന്‍ ഐ എ കസ്റ്റഡി കാലാവധി നീട്ടി.നാലു ദിവസത്തേക്കു കൂടിയാണ് ഇരുവരുടെയും കസ്റ്റഡി കാലാവധി കൊച്ചിയിലെ എന്‍ ഐ എ കോടതി നീട്ടിയിരിക്കുന്നത്.ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എന്‍ ഐ എ അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കസ്റ്റഡിക്കാലവധി നീട്ടി അനുവദിച്ചിരിക്കുന്നത്. നേരത്തെ ഈ മാസം 21 വരെയാണ് ഇരുവരെയും കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നത്.തുടര്‍ന്നാണ് ഇരുവരെയും ഇന്ന് കോടതിയില്‍ വീണ്ടും ഹാജരാക്കിയത്.

പ്രതികളെ വീണ്ടും വിശദമായ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അഞ്ചു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍ ഐ എ സംഘം കോടതിയോട് ആവശ്യപ്പെട്ട്ത. എന്നാല്‍ പ്രതിഭാഗം എന്‍ ഐ എയുടെ ആവശ്യം എതിര്‍ത്തു.തുടര്‍ന്ന് നാലു ദിവസം കൂടി കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു.ഇരുവര്‍ക്കും വേണ്ടിയുള്ള ജാമ്യാപേക്ഷ പ്രതിഭാഗം അഭിഭാഷകന്‍ എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.കേസില്‍ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന വാദമാണ് പ്രതികള്‍ ജാമ്യഹരജിയില്‍ ഉയര്‍ത്തിയിരിക്കുന്നത്.ജാമ്യഹരജിയില്‍ ഈ മാസം 24 ന് കോടതി വിശദമായ വാദം കേള്‍ക്കും.കസ്റ്റഡി നീട്ടിക്കിട്ടിയ ഇരുവരെയും ഉടന്‍ തന്നെ അന്വേഷണ സംഘം കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്തേയക്ക് കൊണ്ടു പോകും.

സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ എന്‍ ഐ എയുടെ ക്‌സറ്റഡി നീട്ടിയതോടെ കസ്റ്റംസിന് ഇവരെ കസ്റ്റഡിയില്‍ കിട്ടുന്നത് വൈകും.ഇരുവരും എന്‍ ഐ എയുടെ കസ്റ്റഡിയില്‍ ആയിരുന്നതിനാല്‍ ഇവരെ ഇതുവരെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ പ്രധാന പ്രതികളില്‍ പി എസ് സരിത്തിനെ മാത്രമാണ് കസ്റ്റംസിന് ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടുള്ളത്. സരിത്തിന്റെ മൊഴികള്‍ പ്രകാരം സ്വര്‍ണക്കടത്തിലെ കണ്ണികളും ഇടനിലക്കാരുമായ 10 ലധികം പ്രതികെ കസ്റ്റംസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ കിട്ടുന്നതോടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ. അതേ സമയം കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ കിട്ടിയ പി എസ് സരിത്തിനെ എന്‍ ഐ എ സംഘം തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.

Next Story

RELATED STORIES

Share it