വിദ്യാർഥികൾക്കു വേണ്ടി പ്ലസ്ടൂ പരീക്ഷയെഴുതി; മൂന്നു അധ്യാപകർക്ക് സസ്പെൻഷൻ
മൂന്ന‌് അധ്യാപകരെയും കുട്ടികളെയും അടിയന്തരമായി ഹിയറിങിന‌് വിളിച്ചെങ്കിലും പ്രിൻസിപ്പലും ഡെപ്യൂട്ടി ചീഫും മാത്രമാണ‌് ഹാജരായത‌്. ഒന്നാം പ്രതിയായ അധ്യാപകൻ ഹാജരായില്ല. രണ്ട‌് വിദ്യാർഥികളുടെയും ഫലം തടഞ്ഞുവച്ചിട്ടുണ്ട‌്. കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെ കേസിൽ പ്രതികളാവും. സംഭവത്തിൽ സമഗ്രാന്വേഷണത്തിന‌് സർക്കാർ ഉത്തരവിട്ടുണ്ട‌്.
തിരുവനന്തപുരം: വിദ്യാർഥികൾക്കു വേണ്ടി പ്ലസ് ടൂ പരീക്ഷ എഴുതിയ മൂന്നു അധ്യാപകർക്ക് സസ്പെൻഷൻ. കോഴിക്കോട‌് മുക്കം നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ‌്കൂളിലെ അധ്യാപകനും പരീക്ഷാ നടത്തിപ്പിൽ അഡീഷണൽ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ‌് വി മുഹമ്മദാണ് സ‌്കൂളിലെ രണ്ട് പ്ലസ് വൺ, രണ്ട് പ്ലസ് ടൂ വിദ്യാർഥികൾക്കായി ഓഫിസിലിരുന്ന് ഇംഗ്ലീഷ‌് പരീക്ഷ എഴുതിയതായി കണ്ടെത്തിയത‌്. ക്രമക്കേട് ബോധ്യപ്പെട്ടതോടെ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന‌് അധ്യാപരെ സർവീസിൽ നിന്ന‌് സസ‌്പെൻഡ‌് ചെയ്യുകയായിരുന്നു.
ആൾമാറാട്ടത്തിന‌് ഒത്താശ ചെയ‌്ത പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഗവ. ഹയർ സെക്കൻഡറി സ‌്കൂളിലെ അധ്യാപകനുമായ പി കെ ഫൈസൽ, പരീക്ഷാ ചീഫ‌് സൂപ്രണ്ടും നീലേശ്വരം സ‌്കൂളിലെ പ്രിൻസിപ്പലുമായ കെ റസിയ എന്നിവരെയാണ‌് സർക്കാർ സർവീസിൽനിന്ന‌് നീക്കിയത‌്. ഇവർക്കെതിരെ ആൾമാറാട്ടത്തിനുൾപ്പെടെ പോലിസിൽ പരാതി നൽകാനും തീരുമാനിച്ചു.
മൂന്ന‌് അധ്യാപകരെയും കുട്ടികളെയും അടിയന്തരമായി ഹിയറിങിന‌് വിളിച്ചെങ്കിലും പ്രിൻസിപ്പലും ഡെപ്യൂട്ടി ചീഫും മാത്രമാണ‌് ഹാജരായത‌്. ഒന്നാം പ്രതിയായ അധ്യാപകൻ ഹാജരായില്ല. രണ്ട‌് വിദ്യാർഥികളുടെയും ഫലം തടഞ്ഞുവച്ചിട്ടുണ്ട‌്. കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെ കേസിൽ പ്രതികളാവും. സംഭവത്തിൽ സമഗ്രാന്വേഷണത്തിന‌് സർക്കാർ ഉത്തരവിട്ടുണ്ട‌്.
മൂല്യനിർണയത്തിനിടെയാണ‌് ഗുരുതരമായ ആൾമാറാട്ടം ശ്രദ്ധയിൽപെട്ടത‌്. രണ്ട‌് വിദ്യാർഥികളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം ഉൾപ്പെടെ സംശയം തോന്നിയതിനെ തുടർന്ന‌് കൂടുതൽ പരിശോധനയ‌്ക്ക‌് വിധേയമാക്കിയപ്പോഴാണ‌് തട്ടിപ്പ‌് കണ്ടെത്തിയത‌്. അധ്യാപകൻ ഓഫിസിലിരുന്ന് പരീക്ഷ എഴുതിയസമയം രണ്ടു കുട്ടികളും പരീക്ഷാ ഹാളിലുണ്ടായിരുന്നതായും കണ്ടെത്തി. പരീക്ഷയ‌്ക്ക‌് ശേഷം കുട്ടികൾ എഴുതിയ പേപ്പർ മാറ്റി അധ്യാപകൻ എഴുതിയ പേപ്പറാണ‌് മൂല്യനിർണയത്തിനായി അയച്ചത‌്.
ഗുരുതര ക്രമക്കേട‌് കണ്ടെത്തിയതിനെ തുടർന്ന‌് മുഴുവൻ വിദ്യാർഥികളുടെയും ഉത്തരക്കടലാസ‌് കൂടുതൽ പരിശോധനയ‌്ക്ക‌് വിധേയമാക്കി. പ്ലസ‌് വൺ ഉത്തരക്കടലാസുകളും പരിശോധിച്ചു. പ്ലസ‌് വൺ പരീക്ഷയിൽ ഇതേ സ‌്കൂളിലെ 32 ഉത്തരക്കടലാസുകളിൽ തിരുത്തലുകൾ വരുത്തിയതായും കണ്ടെത്തി. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരേ നടപടിയുണ്ടാവും.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT