Kerala

മരടിലെ അഞ്ചു ഫ്‌ളാറ്റുസമുച്ചയം പൊളിച്ചു നീക്കണമെന്ന ഉത്തരവ്: സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കെട്ടിട നിര്‍മാതക്കളും താമസക്കാരും

തീരദേശ പരിപാലന അതോറിറ്റി വരുത്തിയ വീഴ്ചയ്ക്ക് മറ്റുള്ളവരെ ബലിയാടാക്കരുതെന്നും സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളില്‍ ഒന്നായ ആല്‍ഫാ വെഞ്ചോഴ്സ്. നിയമപരമായ അനുമതികള്‍ ലഭിച്ച ശേഷമാണ് ആല്‍ഫാ വെഞ്ചേഴ്സ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്ന് ഡയറക്റ്റര്‍ ജെ പോള്‍രാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

മരടിലെ അഞ്ചു ഫ്‌ളാറ്റുസമുച്ചയം പൊളിച്ചു നീക്കണമെന്ന  ഉത്തരവ്:  സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കെട്ടിട നിര്‍മാതക്കളും താമസക്കാരും
X

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ അഞ്ചു ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കെട്ടിട നിര്‍മാതക്കളും താമസക്കാരും. ഒറ്റയായും കൂട്ടത്തോടെയും പുനഃപരിശോധന ഹരജി നല്‍കാനാണ് നീക്കം. തീരദേശ പരിപാലന അതോറിറ്റി വരുത്തിയ വീഴ്ചയ്ക്ക് മറ്റുള്ളവരെ ബലിയാടാക്കരുതെന്നും സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളില്‍ ഒന്നായ ആല്‍ഫാ വെഞ്ചോഴ്സ്. നിയമപരമായ അനുമതികള്‍ ലഭിച്ച ശേഷമാണ് ആല്‍ഫാ വെഞ്ചേഴ്സ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്ന് ഡയറക്റ്റര്‍ ജെ പോള്‍രാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിര്‍മാണം തുടങ്ങും മുന്‍പ് അനുമതി വാങ്ങിയില്ലെന്ന അതോറിറ്റിയുടെ വാദത്തില്‍ കഴമ്പില്ല. 2006 ല്‍ ഫ്‌ളാറ്റ് നിര്‍മാണം ആരംഭിക്കുമ്പോള്‍ മരടില്‍ മാപ്പിങ് ഉണ്ടായിരുന്നില്ല. മാപ്പിങ് ഇല്ലാത്ത സാഹചര്യത്തില്‍ അനുവര്‍ത്തിക്കേണ്ട നടപടിക്രമം 1991 ലെ സിആര്‍ഇസഡ് നോട്ടിഫിക്കേഷനില്‍ വ്യക്തമായി പറയുന്നുണ്ട്. ഇതനുസരിച്ചാണ് നിര്‍മാണത്തിന് അനുമതി ലഭിച്ചത്. ഇവിടുത്തെ ഒരു സ്വകാര്യ ആശുപത്രി കേസില്‍ മരടിലെ മാപ്പിങ് ശരിയല്ലെന്ന് ഹൈക്കോടതി കണ്ടെത്തുകയും നിലവിലെ മാപ്പിങ് അസാധുവാക്കി റീമാപ്പിങ് നടത്താന്‍ 2003 ല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സമയത്താണ് ആല്‍ഫാ വെഞ്ചേഴ്സ് അനുമതി തേടുന്നതും മാപ്പിങിന്റെ അഭാവത്തില്‍ അന്നത്തെ സിആര്‍ഇസഡ് നിയമം അനുസരിച്ച് നിര്‍മാണാനുമതി ലഭിച്ചതെന്നും പോള്‍രാജ് വ്യക്തമാക്കി. 2012 ല്‍ മാത്രമാണ് മരടില്‍ മാപ്പിങ് നടന്നത്.

നിര്‍മാണാനുമതി നല്‍കിയ ശേഷം അനുമതി റദ്ദാക്കാന്‍ മരട് പഞ്ചായത്ത് ഷോക്കോസ് നല്‍കിയ സാഹചര്യത്തില്‍ ആല്‍ഫാ വെഞ്ചേഴ്സ് 2007 ല്‍ കോടതിയെ സമീപിച്ചു. ഈ കേസില്‍ മരട് പഞ്ചായത്ത് സത്യവാങ്മൂലം സമര്‍പ്പിക്കുകയും അതില്‍ മരട് പഞ്ചായത്ത് സിആര്‍ഇസഡ് കാറ്റഗറി 2 വിഭാഗത്തിലാണെന്നു സമര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. മരട് പഞ്ചായത്തിന്റെ ഈ നിലപാട് കേസില്‍ നാലാം കക്ഷിയായ കേരള തീരദേശ പരിപാലന അതോറിറ്റി ( കെസിഇസഡ്എംഎ ) എതിര്‍ക്കുകയോ ആക്ഷേപം ബോധിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇത് മറച്ചു വച്ചാണ് അതോറിറ്റി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതെന്നും പോള്‍രാജ് ആരോപിച്ചു. ഹൈക്കോടതിയില്‍ നടന്ന കാര്യങ്ങള്‍ മറച്ചു വച്ചാണ് അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഉത്തരവ് നിര്‍മാണ മേഖലയിലാകെ ആശങ്കയ്ക്ക് വഴി വെച്ചിരിക്കുകയാണെന്നും പോള്‍രാജ് കൂട്ടിച്ചേര്‍ത്തു.

ഒന്നിച്ചും വെവ്വേറെയും റിവ്യൂ ഹരജികള്‍ നല്‍കാന്‍ നിലവില്‍ ഫ്‌ലാറ്റുകളിലെ താമസക്കാര്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്‌ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരിവിനെ തുടര്‍ന്ന് പൊളിക്കേണ്ടത്. ഒരുമാസത്തിനുള്ളില്‍ ഉത്തരവ് നടപ്പാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഇരുന്നൂറോളം കുടുംബങ്ങളാണ് നിര്‍മാണം നിര്‍ത്തിയത് ഒഴികെയുള്ള നാല് ഫ്‌ളാറ്റുകളില്‍ താമസിക്കുന്നത്. അഞ്ചു കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്‌ളാറ്റുകളാണുള്ളത്. ഇതില്‍ കായലോരം അപ്പാര്‍ട്ട്മെന്റ് 2010ല്‍ കമ്മിഷന്‍ ചെയ്തതാണ്. മറ്റുള്ളവയെല്ലാം പുതിയതും. കായലോരം അപ്പാര്‍ട്ട്മെന്ററുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെ തന്നെ ഉടമകള്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചിരുന്നു.

ഇതിന്റെ ചുവട് പിടിച്ച് പ്രത്യേക റിവ്യൂ ഹരജി നല്‍കാനാണ് ഈ ഫ്‌ളാറ്റിലെ താമസക്കാരുടെ തീരുമാനം. പത്തു വര്‍ഷം മുമ്പ് താമസം തുടങ്ങിയ തങ്ങളെ വിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. കായലോരത്തിലെ 40 ഫ്‌ളാറ്റുകള്‍ക്ക് ശരാശരി 60 ലക്ഷം രൂപ കണക്കില്‍ മൊത്തം വില 24 കോടി രൂപ വരും. ഇതൊഴികെ മറ്റു മൂന്നു ഫ്‌ളാറ്റുകളും ആഡംബര അപ്പാര്‍ട്ടുമെന്റുകളാണ്. 288 ഫ്‌ളാറ്റുകളാണ് അവയിലുള്ളത്. ശരാശരി ഒന്നര കോടി രൂപയാണ് വില. മൊത്തം വില 450 കോടിയോളം വരും.

Next Story

RELATED STORIES

Share it