സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഈ മാസം കൈമാറും
ഇതിനായി 60 കോടിയോളം രൂപയാണ് ടാറ്റ ചിലവഴിക്കുന്നത്.
ചട്ടഞ്ചാൽ: സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഈ മാസാവസാനത്തോടെ നിർമാണം പൂർത്തിയാക്കി സർക്കാരിനു കൈമാറും. ടാറ്റ ഗ്രൂപ്പ് ചട്ടഞ്ചാൽ തെക്കിലിൽ നിർമിക്കുന്ന ആശുപത്രിയിൽ കൊവിഡ് ചികിൽസക്കായി ഒരുങ്ങുന്നത് 540 ബെഡ് സൗകര്യം. ഈ മാസം 30ന് മുമ്പായി ആശുപത്രി പ്രവർത്തനം ആരംഭിക്കും.
സ്രവ പരിശോധന നടത്താനുതകുന്ന ലബോറട്ടറി ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഇതോടൊപ്പമുണ്ടാകും. 128 കണ്ടെയ്‌നർ യൂനിറ്റുകളിലായുള്ള ആശുപത്രിയിൽ 210 ബെഡ് ഐസൊലേഷൻ വാർഡായി ഉപയോഗിക്കും. അവശേഷിക്കുന്നവ ക്വാറന്റൈൻ സൗകര്യത്തിനായി നീക്കിവയ്‌ക്കും. കാന്റൈൻ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഇതോടൊപ്പമുണ്ട്. മൂന്ന് സോണിലായാണ് പൂർണമായും എയർകണ്ടീഷൻ ചെയ്‌ത കണ്ടെയ്‌നർ യൂനിറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. രോഗികളെ പാർപ്പിക്കുന്ന വാർഡുകളിൽ എയർക്കണ്ടീഷൻ ഉണ്ടായിരിക്കില്ല.
ഇതിനായി 60 കോടിയോളം രൂപയാണ് ടാറ്റ ചിലവഴിക്കുന്നത്. ജീവനക്കാരെ നിയമിക്കുന്നതും നടത്തിപ്പുമെല്ലാം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കൃത്യമായി അറ്റകുറ്റപ്പണി നടത്തി സൂക്ഷിച്ചാൽ അരനൂറ്റാണ്ട് വരെ ഉപയോഗിക്കാൻ പറ്റുന്ന ആശുപത്രിയാണിതെന്ന് ടാറ്റാ ഗ്രൂപ്പ് അവകാശപ്പെടുന്നു.
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT