Kerala

ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി റഈസ് ഹിദായ തെരുവില്‍ (വീഡിയോ)

ചേളാരിയില്‍ നടന്ന പ്രകടനത്തിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ക്കൊപ്പം റഈസ് ഹാദിയ പങ്കെടുത്തത്. 90 ശതമാനത്തിലധികം നിശ്ചലാവസ്ഥയിലായ റഈസിനെ സ്‌ട്രെച്ചറിലാണ് സമരത്തിനെത്തിച്ചത്. നൂറുകണക്കിനാളുകളാണ് പ്രകടനത്തില്‍ പങ്കാളികളായത്.

ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി റഈസ് ഹിദായ തെരുവില്‍ (വീഡിയോ)
X

കോഴിക്കോട്: ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരേ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സംയുക്തസമിതി ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ പങ്കാളിയായി ശാരീരിക വൈകല്യങ്ങളെ ചെറുത്തുതോല്‍പ്പിച്ച സാമൂഹികപ്രവര്‍ത്തകന്‍ റഈസ് ഹിദായ. ചേളാരിയില്‍ നടന്ന പ്രകടനത്തിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ക്കൊപ്പം റഈസ് ഹാദിയ പങ്കെടുത്തത്. 90 ശതമാനത്തിലധികം നിശ്ചലാവസ്ഥയിലായ റഈസിനെ സ്‌ട്രെച്ചറിലാണ് സമരത്തിനെത്തിച്ചത്. നൂറുകണക്കിനാളുകളാണ് പ്രകടനത്തില്‍ പങ്കാളികളായത്.


ഹര്‍ത്താലില്‍ താനും തെരുവിലുണ്ടാവുമെന്ന് തിങ്കളാഴ്ച റഈസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു. 'ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ ദേശവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് നാളെ സംയുക്തസമിതി കേരളത്തില്‍ ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 15 വര്‍ഷമായി ഏതാണ്ട് 90 ശതമാനത്തില്‍ അധികം ശരീരം നിശ്ചലാവസ്ഥയിലാണ് എന്റേത്. പക്ഷെ, നാളത്തെ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഞാന്‍ തെരുവിലുണ്ടാവും.

പോലിസ് മേധാവിയുടെ അടക്കം മുന്നറിയിപ്പുകള്‍ പൊക്കിപ്പിടിച്ചുവരുന്നവരോടാണ് ഞാന്‍ സംസാരിക്കുന്നത്. അവരുടേയൊക്കെ തന്തമാര്‍ ചുട്ടെടുത്ത നിയമത്തിന് എതിരേയാണ് നമ്മള്‍ തെരുവില്‍ ഇറങ്ങുന്നത്. നാളെ ചരിത്രം നിങ്ങളെ ഒറ്റുകാരുടെ കൂട്ടത്തില്‍ പെടുത്താതിരിക്കണം. അറിയുക, മിണ്ടാതിരിക്കുന്നതുപോലും ചാരപ്പണിയാണ്. ഈ രാജ്യം നമുക്ക് തിരിച്ചുപിടിച്ചേ മതിയാവൂ. ഇത് ഒരുത്തന്റേയും തന്തയുടെ വകയല്ല'- റഈസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it