- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്തെ ക്വാറികൾക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു
ശക്തമായ മഴയുടെയും മണ്ണിടിച്ചിലിന്റെ പശ്ചാലത്തിലുണ്ടായിരുന്ന വിലക്ക് മഴ കുറഞ്ഞതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നുവെന്നാണ് വിശദീകരണം. അതേസമയം, മഴ മാറുന്നതിന് മുമ്പുതന്നെ ക്വാറികളുടെ നിരോധനം പിൻവലിച്ചത് വിമർശന വിധേയമായിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ ക്വാറികൾക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. മൈനിങ് ആന്റി ജിയോളജി ഡയറക്ടർ കെ ബിജുവാണ് ഇന്ന് പുതിയ ഉത്തരവിറക്കിയത്. ശക്തമായ മഴയുടെയും മണ്ണിടിച്ചിലിന്റെ പശ്ചാലത്തിലുണ്ടായിരുന്ന വിലക്ക് മഴ കുറഞ്ഞതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നുവെന്നാണ് വിശദീകരണം. അതേസമയം, മഴ മാറുന്നതിന് മുമ്പുതന്നെ ക്വാറികളുടെ നിരോധനം പിൻവലിച്ചത് വിമർശന വിധേയമായിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ആഗസ്ത് 9നാണ് ഖനന പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഉത്തരവിറക്കിയത്. ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് സാഹചര്യത്തില്‍ ക്വാറികളുടെ വിലക്കും പിന്‍വലിക്കുന്നുവെന്നാണ് മൈനിങ് ആന്റി ജിയോളജി വകുപ്പ് ഇന്നിറക്കിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാന കേന്ദ്ര ദുരന്തനിവാരണ ഏജന്‍സികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അനുസരിക്കണമെന്ന നിര്‍ദേശവും ഉത്തരവിലുണ്ട്.
സംസ്ഥാനത്ത് ക്വാറികൾക്കെതിരേ വലിയ ജനരോഷം നിലനിൽക്കുകയാണ്. അനുമതി ലഭിച്ചതിനേക്കാളേറെ പാറമടകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. പ്രകൃതിക്ഷോഭത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം വലിയ തോതില്‍ കാരണമാകുന്നുവെന്ന് വിമർശനം ശക്തമാണ്.പല സ്ഥലങ്ങളിലും ക്വാറി പ്രവര്‍ത്തനത്തിനെതിരായ സമരം സജീവമാണ്.
RELATED STORIES
പാചകവാതക സിലിന്‍ഡര്‍ ചോര്‍ന്ന് തീപ്പിടിത്തം; ഭാര്യയ്ക്ക് പിന്നാലെ...
17 July 2025 7:09 PM GMTബീഹാറില്‍ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 19 മരണം
17 July 2025 6:10 PM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മഴമുന്നറിയിപ്പില്‍ മാറ്റം, നാല്...
17 July 2025 6:04 PM GMTസ്കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; കൊല്ലം ജില്ലയില്‍ നാളെ ...
17 July 2025 5:56 PM GMTതൃശൂരില്‍ കോള്‍ പാടത്ത് നീന്താനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി...
17 July 2025 5:45 PM GMTധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പോലിസ് പ്രതികള്‍ക്കായി...
17 July 2025 4:20 PM GMT